തിരുവനന്തപുരത്തെ  ലോക് ഡൗണിൽ ചില ഇളവുകൾ പ്രഖ്യാ പിച്ചിരികുകയാണ് സർക്കാർ . കടകള്‍ രാവിലെ 7 മുതല്‍ 12 വരെയും 4 മുതല്‍ 6 വരെയും തുറക്കാം. പച്ചക്കറി, പാല്‍, ബേക്കറി എന്നിവ തുറക്കാം. ബസ് സര്‍വീസ് ഉണ്ടാകില്ല. 




ഓൺൈനിലൂടെ ഭക്ഷണവിതരണത്തിന് അനുമതിയില്ല. തീവ്രനിയന്ത്രിത മേഖലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകില്ല.

നഗരപരിധിയില്‍ രാത്രി കര്‍ഫ്യൂ 7 മുതല്‍ പുലര്‍ച്ചെ 5 വരെ ആയിരിക്കും. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകള്‍ വഴി മാത്രം അനുവദിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനും അനുമതിയുണ്ട്. 



പൂന്തുറ, മാണിക്യ വിളാകം, പുത്തന്‍ പള്ളി എന്നീ മേഖലയില്‍ അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 7 മുതല്‍ 2 വരെ മാത്രം തുറക്കാം.

സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാത്രമേ ആളുകള്‍ക്ക് പുറത്തിറക്കാനാകൂ. കൊവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്‌സി സര്‍വീസ് നടത്താം. നഗരത്തില്‍ പരീക്ഷകള്‍ നടത്താന്‍ അനുമതിയില്ല. 



ഐടി സ്ഥാപനങ്ങള്‍ക്ക് അത്യാവശ്യം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം.

അതായത് തിരുവനന്തപുരം ജില്ലയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നാളെ രാവിലെ ആറ് മണി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

അതേസമയം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം  സ്ഥിരീകരിച്ചു. 



കൊല്ലം വാളത്തുങ്കല്‍ സ്വദേശി ത്യാഗരാജനാണ് മരിച്ചത്. ഇയാള്‍ക്ക് 74 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാൾ.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ത്യാഗരാജന്‍റെ സ്ഥിതി ഗുരുതരമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. 




കഴിഞ്ഞ ദിവസം മുങ്ങി മരിച്ച വൃദ്ധയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം നെടുമ്പന സ്വദേശി ഗൗരി കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവര്‍ക്ക് 75 വയസായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, 





തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Powered by Froala Editor

మరింత సమాచారం తెలుసుకోండి: