ചങ്ങനാശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തുടർച്ചയായി മൂന്നു മരണം.ങ്ങനാശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായ തുടര്‍ മരണങ്ങള്‍ ഒരേ  ഡിഎംഒ. കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് മൂന്ന്  ക്ഷീണം ബാധിച്ചു. ഇതേ തുടര്‍ന്നാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് പേരുടെയും മരണം ഒരേ രീതിയിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

 

 

 

 

   പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അശാസ്ത്രീയമാണെന്ന് പറയാന്‍ സാധിക്കില്ല. എംബിബിഎസ് കഴിഞ്ഞ ഡോക്ടര്‍മാരാണ് അവിടെയുള്ളത്. രണ്ട് പേര്‍ സൈക്യാട്രിസ്റ്റാണ്. ഒരു ജൂനിയര്‍ ഡോക്ടറും .ചികിത്സയുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ച ഇതുവരെ കണ്ടിട്ടില്ല. മൂന്ന് ദിവസം മുന്‍പാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവന്‍ കേന്ദ്രത്തില്‍ നിന്ന് ഒൻപത് പേരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു  മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്.

 

 

 

    ഇവരിൽ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്ന് രാവിലെയും മരിച്ചു. വിവരമറിഞ്ഞ് പരിഭ്രാന്തരായ നാട്ടുകാര്‍ ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു റിപ്പോര്‍ട്ടും വിവരവും പുറത്തുവന്നില്ല. ആദ്യം ഒരാൾ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിള്‍ കൊണ്ടുപോയി. അവിടെയെത്തും മുൻപ് മരിച്ചു. ന്യുമോണിയ ആണോയെന്ന് പരിശോധിച്ചു. രണ്ടാമത്തെ രോഗിയെ പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ സാധിച്ചില്ല. മൂന്നാമത്തെ രോഗിയെ കോട്ടയം ഗവണ്‍മെന്റ്  മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.

 

 

     പരിശോധനാ ഫലം കാത്തിരിക്കുകയാണ്." വിഷാംശമാണോ,  എന്തെങ്കിലും മരുന്നിന്റെ പ്രശ്നമാണോയെന്ന് വിശദമായ പരിശോധനയിലേ മനസിലാകൂവെന്നും ജേക്കബ് വര്‍ഗീസ്  പറഞ്ഞു. സംഭവത്തില്‍ ആശങ്കയുമായി നാട്ടുകാര് രംഗത്തെത്തി‍.ഇവിടെയുള്ള ആറ് അന്തേവാസികള്‍ തിരുവല്ലയിലെ മൂന്ന് ആശുപത്രിയിലായി ചികിത്സയില്‍ കഴിയുകയാണ്.  

 

 

 

    സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം ഉയര്‍ന്ന ഫീസ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്ന്  ഒരാൾ പറയുകയുണ്ടായി.വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ദ്ധ സംഘം എത്തി പരിശോധന നടത്തി. ഒറ്റ രാത്രി കൊണ്ട്  ഒൻപത് പേര്‍ക്ക് വൈറസ് ബാധയുണ്ടായെന്നാണ് നിഗമനം. ഇവര്‍ക്ക് വൈറസ് ബാധയേറ്റെന്നാണ് സംശയം. കൊവിഡ്19, എച്ച്1എൻ1 വൈറസുകളല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: