ഇത്തിക്കരയാറിന്റെ കൈവഴിയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഏഴുവയസ്സുകാരി പൊന്നു എന്ന് വിളിക്കുന്ന  ദേവനന്ദയുടെ മരണത്തിൽ ​ഇനിയും കണ്ടെത്താത്ത  ദുരൂഹത.

 

 

   ഇത്തരം നിരവധി കാര്യങ്ങൾക്ക് പോലീസ് ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നത്. ഒഴിയാത്ത ഏറെ കാര്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. പല വിദഗ്ധരും നിരവധി കാര്യങ്ങൾ ഉന്നയിക്കുന്നുണ്ട്.

 

 

    അതിന് പലതരത്തിലുള്ള അന്വേഷണം പോലീസ് നടത്തേണ്ടിയിരിക്കുന്നു. ഇപ്പോഴും ഉത്തരം കിട്ടാത്ത സംശയങ്ങൾ ദേവാനന്ദയുടെ മരണത്തിൽ നിലനിൽക്കുന്നു. ഇത് കണ്ടെത്തിക്കഴിഞ്ഞാൽ ദുരൂഹത മാറ്റി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കഴിയും. സംശയങ്ങൾ ദൂരീകരിച്ചു ഉത്തരം കണ്ടെത്തേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.

 

   


പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോൾ കുട്ടിയുടെ കാലിൽ മണ്ണുണ്ടായിരുന്നോയെന്ന് പരിശോധിക്കേണ്ടിയിരുന്നു. ചെരുപ്പിടാതെയാണ് കുട്ടി പോയതെങ്കിൽ കാലിൽ മണ്ണുണ്ടാകും. എത്ര മണിക്കൂർ വെള്ളത്തിൽ കിടന്നാലും ചെറിയ തോതിലെങ്കിലും മണ്ണ് കാലിന്റെ അടിഭാഗത്തുണ്ടാവും. മണ്ണ് കിട്ടിയിരുന്നെങ്കിൽ ഏതുവഴി എവിടെയൊക്കെ പോയെന്ന് വ്യക്തമായി കണ്ടെത്താമായിരുന്നു. പക്ഷെ അതിനു ഇനി സാധ്യതയില്ല.

 

 

ആരെങ്കിലും കുഞ്ഞിനെ എടുത്തുകൊണ്ടുപോയെങ്കിൽ കാലിൽ മണ്ണുണ്ടാവില്ല. എത്ര ജോടി ചെരുപ്പ് കുട്ടിക്കുണ്ടെന്ന് നോക്കണം. ഇന്നത്തെ കുട്ടികൾ പൊതുവേ ചെരുപ്പിടാതെ പുറത്തിറങ്ങാറില്ല. ചെരുപ്പുകൾ വല്ലതും നഷ്ടമായിട്ടുണ്ടോയെന്ന് നോക്കണം. ഇത് ഒരുപക്ഷെ യാഹ്‌റാർഥ്യം എന്തെന്ന് തെളിയിച്ചേക്കാം.

കുട്ടി മരിച്ചുകിടന്ന ഇത്തിരക്കരയാറിന്റെ സമീപ പ്രദേശം വിജനമാണ്. ഇത്തരം പ്രദേശത്തുകൂടി കുട്ടികൾ സാധാരണ പോകാൻ മടിക്കും. ഇനി അഥവാ കുട്ടി അബദ്ധത്തിൽ കാൽതെറ്റി വീണുവെന്നാണ് പൊലീസ് നിഗമനമെങ്കിൽ കുട്ടിയുടെ ശരീരത്തിൽ കുറ്റിച്ചെടികളും മറ്റും കൊണ്ട അടയാളം ഉണ്ടാവും. പ്രത്യേകിച്ച് കുട്ടിയുടെ ശരീരത്തിൽ ചുവന്നതോ നീലിച്ചതോ ആയ പാടുകൾ പ്രത്യക്ഷപ്പെടുമായിരുന്നു. ഇത്തരം പാടുകൾ ഇല്ലാത്തത് ദുരൂഹത ഉണർത്തുന്നു.

 

 

    കുട്ടിയെ മരിച്ച നിലയിലെ കണ്ടെത്തിയ സ്ഥലത്തു നിന്ന് ലഭിച്ച ഷാൾ കേസിൽ ഏറെ നിർണായകമാണ്. സാരി പോലെ അമ്മയുടെ ഷാൾ ചുറ്റി കുട്ടികൾ സാധാരണ കളിക്കാറുണ്ട്. പക്ഷേ പുറത്തിറങ്ങുമ്പോൾ ഇങ്ങനെ ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. ഇനി കുട്ടിയുടെ ശരീരത്തിൽ ഷാൾ ചുറ്റിയിരുന്നെങ്കിലും അത് കാണാനുള്ള സാദ്ധ്യത കുറവാണ്. വെള്ളത്തിൽ തനിയെ വീണെങ്കിൽ ഷാൾ ഒഴുകി മാറിയേനെ. കുട്ടി മരിച്ചുകിടന്നതിനടുത്ത് നിന്നുതന്നെ ഷാൾ കിട്ടിയത് ഏറെ ദുരൂഹത സൃഷ്ടിക്കുന്നു. മൃതദേഹത്തിനൊപ്പം ഷാളും ഒഴുകിയെത്താനുള്ള സാദ്ധ്യത ഒരിക്കലുമുണ്ടാവില്ല.

 

    മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തള്ളിയിട്ടാലും എടുത്തിട്ടാലും ഷാളുകൊണ്ട് വലിച്ച് തള്ളിയാലും ആറ്റിൽ വീഴുകയും മുങ്ങിമരണം സംഭവിക്കുകയും ചെയ്യും. എന്നാൽ എങ്ങനെയാണ് കുട്ടി ആറ്റിൽ വീണതെന്നാണ് ഇതിൽ കണ്ടെത്തേണ്ടത്. സ്വാഭാവികമായ വീഴ്ചയെങ്കിൽ പാടുകൾ ശരീരത്തിൽ ഉണ്ടാവും. പാടുകൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഒരാൾ കുട്ടിയെ എടുത്ത് എറിയാനുള്ള സാദ്ധ്യത അല്ലെങ്കിൽ തള്ളിയിടാനുള്ള സാധ്യത തീർച്ചയായും അന്വേഷിക്കേണ്ടത് തന്നെയാണ്.

 

 

  കുട്ടി വീണ സ്ഥലത്തുനിന്ന് ഒഴുകി മറുകരയിൽ എത്തിയതായാണ് നിഗമനം.അങ്ങനെയെങ്കിൽ ആറ്റിലെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി പരിശോധിക്കണം. കാരണം വേനൽക്കാലമായതിനാൽ ശക്തി കുറവായിരിക്കും ഒഴുക്കിന്. ഇതും ഉത്തരം കണ്ടെത്തേണ്ട സംഭവമാണ്.

   

 

കുട്ടി വീണ് ഒഴുകിപ്പോയതാണോയെന്ന് മനസിലാക്കാൻ ഒരുപക്ഷെ പൊലീസ് ഡമ്മി പരിശോധന നടത്തിയാൽ സാധിച്ചേക്കും. ഇതിലൂടെ കുറെ കാര്യങ്ങൾക്ക് വ്യക്തതയും വരും. കുട്ടി കിടന്ന സ്ഥലവും പരിസരവും സൂക്ഷ്‌മമായി വിലയിരുത്തണം.

 

 

   കുട്ടി രാവിലെ കഴിച്ച ഭക്ഷണവും വയറ്റിലുണ്ടായിരുന്ന ഭക്ഷണവും പരിശോധിക്കണം. രാവിലെ കൊടുത്ത ഭക്ഷണം തന്നെയാണോ കുഞ്ഞിന്റെ വയറ്റിലുള്ളതെന്ന് നോക്കിയാൽ വേറെ ഭക്ഷണം ആരെങ്കിലു കൊടുത്തിട്ടുണ്ടോയെന്ന് അറിയാം. മലത്തിന്റെ അളവ് ഡോക്ടർമാർ പരിശോധിച്ചിട്ടുണ്ടെങ്കിൽ അതും നിർണായക തെളിവാകും.

 

 

   മുൻപും കുട്ടിയെ കാണാതായിട്ടുണ്ടെന്നുള്ള ചില വിവരങ്ങളും അന്നുണ്ടായ കാര്യങ്ങളും സൂക്ഷ്‌മമായി വിശകലനം ചെയ്യണം. അന്ന് കുട്ടിയെ കണ്ടെത്തിയ അവസ്ഥയും സാഹചര്യങ്ങളും കൂടി നോക്കണം.

 

 

  അമ്മ വസ്ത്രം അലക്കാൻ പോകുമ്പോൾ ദേവനന്ദ ജനലിലൂടെ അയൽപക്കത്തെ കുട്ടിയോട് സംസാരിച്ചതായി ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ കുട്ടിയെ കാണാതായത് ഒരു മണിക്കൂർ മുൻപ് എന്ന നിഗമനം തെറ്റാകും. സംസാരിച്ചെങ്കിൽ അതിനെടുത്ത സമയവും മരിച്ച സമയവും നിർണായകമാണ്.

 

  

ഇത്രയും കാര്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ കേസിനെ കുറിച്ച് ചില നിഗമനങ്ങൾ ലഭിച്ചേക്കും. അത് ഒരുപക്ഷെ കേസിൻലെ മുഴുവൻ കാര്യങ്ങൾക്കും വ്യക്തത വരുത്താൻ തന്നെ സഹായകമാവുകയും ചെയ്യും.

మరింత సమాచారం తెలుసుకోండి: