ദേവനന്ദയുടെ ദുരൂഹ മാരണത്തിൽ അസ്വാഭാവികത കണ്ടെത്തി . മുൻപും ദേവനന്ദ വീട് വിട്ട് പുറത്ത് പോയിരുന്നുവെന്നാണ് പിതാവ് നൽകിയ മൊഴി. ദേവനന്ദ വീട്ടിൽ നിന്നും പുറത്ത് പോകില്ലെന്നാണ് തുടക്കത്തിൽ ബന്ധുക്കളും മാതാപിതാക്കളും പോലീസിന് നൽകിയ മൊഴി. ഈ മൊഴിക്ക് വിപരീതമായിട്ടാണ് പിതാവ് മൊഴി നൽകിയത്. വീടിന് 100 മീറ്റർ അകലെയുള്ള കടയിൽ ദേവനന്ദ തനിച്ചെത്തി സോപ്പ് വാങ്ങിയെന്നാണ് കടയുടമ പോലീസിന് നൽകിയ മൊഴി.
ഇതിനിടെ ഫോറൻസിക് വിദഗ്‌ധരുടെ നിഗമനങ്ങളും പുറത്ത് വന്നു. ഈ സാഹചര്യത്തിൽ കേസ് അന്വേഷണം വേഗത്തിൽ അവസാനിദേവനന്ദയുടെ ദുരൂഹമരണത്തിൽ ആശങ്കകൾ ഒഴിയുന്നില്ല. പഴുതടച്ച അന്വേഷണവുമായി പോലീസ് മുന്നോട്ട് നീങ്ങുമ്പോൾ ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴികളാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
ഫോറൻസിക് വിദഗ്‌ധരുടെ കണ്ടെത്തൽ ദേവനന്ദയുടെ മരണത്തിൽ വഴിത്തിരിവ് ഉണ്ടാക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. പുഴയിൽ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല ദേവനന്ദ വീണതെന്നാണ് ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നത്.
വീടിന് 400 മീറ്റർ അകലെയുള്ള പള്ളിമൺ ആറിന് കുറുകെ നിർമിച്ച താൽക്കാലിക നടപ്പാലത്തിനടുത്ത് നിന്നാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഈ ഭാഗത്തല്ല ദേവനന്ദ വീണതെന്നാണ് ഫോറൻസിക് വിദഗ്‌ധരുടെ നിഗമനം. ഈ സാഹചര്യത്തിൽ മൊഴികളും പ്രാഥമിക തെളിവുകൾ പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘം പദ്ധതിയിടുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ പോലീസ് തയ്യാറല്ല.പുഴയിൽ നിന്നും ചെളിയും വെള്ളവും ശേഖരിച്ചു.
ദേവനന്ദയുടെ വയറ്റിൽ നിന്നും ലഭിച്ച ചെളി മരണം നടന്ന പ്രദേശത്ത് നിന്ന് തന്നെയുള്ളതാണോ എന്നറിയാനാണ് ചെളി ശേഖരിച്ചത്. ഈ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതോടെ ദേവനന്ദയുടെ മരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കാൻ സഹായിക്കും.
ദേവനന്ദയുടെ മരണത്തിൽ രണ്ട് ദിവസത്തിനകം ഫോറൻസിക് റിപ്പോർട്ട് പുറത്തുവരും. ഇതോടെ മരണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭ്യമാകുമെന്ന് അന്വേഷണ സംഘം കരുതുന്നുണ്ട്. ഫോറൻസിക് വിദഗ്‌ധരുടെ നിർദേശത്തിൽ ദേവനന്ദയുടെ മൃതദേഹം ലഭിച്ച പള്ളിമൺ ആറിൽ വ്യാപകമായ രീതിയിൽ തെരച്ചിൽ നടന്നിരുന്നു.
അഗ്നിരക്ഷാ സേനയും സ്‌കൂബാ ടീമും പുഴയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. ബന്ധുക്കളും അയൽക്കാരുമടക്കമുള്ള അൻപതോളം പേരുടെ മൊഴികൾ ആദ്യം രേഖപ്പെടുത്തിയിരുന്നു.
പുതിയ മൊഴിയിൽ കേസ് അന്വേഷണത്തിന് സഹായമായ സൂചനകൾ ലഭിച്ചേക്കാം എന്ന പ്രതീക്ഷയും പോലീസ് പുലർത്തുന്നുണ്ട്. പിതാവ് മൊഴി മാറ്റിയത് അന്വേഷണ സംഘം അന്വേഷിക്കും. കുട്ടിയുടേത് മുങ്ങിമരണം ആണെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്.
എന്നാൽ കുട്ടി എങ്ങനെ പുഴയിൽ വീണു എന്നതാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.ദേവനന്ദയുടെ മരണത്തിൽ ദുരൂഹതകൾ തുടരുന്ന പശ്ചാത്തലത്തിൽ ബന്ധുക്കളിൽ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘം പദ്ധതിയിടുന്നുണ്ട്.
ആദ്യം നൽകിയ മൊഴിയും പിന്നീട് പറഞ്ഞതും തമ്മിലുള്ള വൈരുധ്യം പരിശോധിക്കാനാണിത്. പുഴയിൽ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല ദേവനന്ദ വീണതെന്നാണ് ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നത്.
കുളിക്കടവിലെ തിട്ടയിൽ നിന്നും കുട്ടി പുഴയിലേക്ക് വീണതാകാം എന്നാണ് റിപ്പോർട്ട്. കുളിക്കടവിൽ നിന്ന് പുഴയിലേക്ക് വീണ ദേവനന്ദയുടെ മൃതദേഹം 300 മീറ്ററോളം ഒഴുകി വന്നതായിരിക്കാം എന്നും സംശയമുണ്ട്.
എന്നാൽ കുട്ടിയെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണോ എന്ന കാര്യം പ്രധാനമായും പരിശോധിക്കും. മൃതദേഹം കണ്ടെടുക്കുന്നതിന് 18- 20 മണിക്കൂറുകള്‍ക്ക് ഇടയ്‌ക്ക് മരണം സംഭവിച്ചെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നടന്നത് തട്ടിക്കൊണ്ടു പോയുള്ള കൊലപാതകം ആണെന്ന് ബന്ധുക്കളും സമീപവാസികളും നേരത്തെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഈ മൊഴികളിൽ ഉത്തരം കണ്ടെത്താനാണ് പോലീസ് ശ്രമം നടത്തുന്നത്.