മാര്‍ച്ച് 22 ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ടാണ് കൊറോണവൈറസിന് രാജ്യം ഒന്നടങ്കം പ്രതിരോധിച്ചത്. പിന്നാലെ നടപടി ക്രമങ്ങള്‍ സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിവിധ മന്ത്രാലയങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരിക്കുകയാണ്.

 

 

  ക്വാറന്റീന്‍ സംബന്ധിച്ച് പ്രാദേശിക ആരോഗ്യ അധികൃതരുടെ നിര്‍ദേശം ഇവര്‍ അനുസരിക്കേണ്ടതാണ്. ഇവ ലംഘിച്ചാല്‍ ഐപിസി 188 വകുപ്പ് പ്രകാരം നിയമനടപടിയെടുക്കും. 2020 ഫെബ്രുവരി 15 നു ശേഷം ഇന്ത്യയിലെത്തിയവര്‍ അതിനു ശേഷം നിര്‍ബന്ധമായും വീട്ടിലോ മറ്റെവിടെയെങ്കിലുമോ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുള്ളവര്‍ അത് പൂര്‍ണമായും പാലിക്കണം.  

 

 

 പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേനകള്‍, ട്രഷറി, പൊതു സേവനങ്ങള്‍ (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി), ദുരന്ത നിവാരണം, ഊര്‍ജോത്പാദനം, പ്രസരണമേഖല, തപാല്‍ ഓഫിസുകള്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, മുന്നറിയിപ്പ് നല്‍കേണ്ട ഏജന്‍സികള്‍ എന്നീ സ്ഥാപനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ലോക്ക് ഡൗണിനു ഇളവ് നല്‍കിയിരിക്കുന്നത്.

 

   അടഞ്ഞു കിടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍, അവയുടെ സ്വയംഭരണ- ഉപഓഫിസുകള്‍, പബ്ലിക് കോര്‍പറേഷനുകള്‍ എന്നിവയില്‍ ഇളവുള്ള സ്ഥാപനങ്ങള്‍ ഇവയാണ്. സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫിസുകള്‍ തുടങ്ങിയവും അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍ എന്നിവയും അടഞ്ഞുകിടക്കും.

 

  എന്നാല്‍ ഇതില്‍, പോലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ദുരന്ത നിവാരണം, അഗ്നിശമന, അടിയന്തര സേവനങ്ങള്‍ ജയില്‍ എന്നിവ തുറന്നുകിടക്കുന്നതാണ്. കൂടാതെ, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, കുടിവെള്ളം, ശുചീകരണം, മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ വയിലെ ജീവനക്കാര്‍ പ്രവര്‍ത്തിക്കണം. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, പാഠ്യ, സാംസ്‌കാരിക, മത ചടങ്ങുകളും കൂടിച്ചേരലുകളും അനുവദിക്കില്ല.

 

  സംസ്‌കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ അനുവദിക്കില്ല. മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് ലെ 51 മുതല്‍ 60 വകുപ്പുകള്‍ പ്രകാരം നിയമനടപടിയെടുക്കാം. ഇതോടൊപ്പം ഐപിസി 188 വകുപ്പ് പ്രകാരമുള്ള നിയമനടപടികളും സ്വീകരിക്കുന്നതാണ്.

 

   രാജ്യത്തെ എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ, കോച്ചിങ് സ്ഥാപനങ്ങളും അടച്ചിടും. ആരാധനാലയങ്ങളില്‍ പൊതുജനത്തിനു പ്രവേശനം ഉണ്ടാകില്ല. മതപരമായ യാതൊരു ചടങ്ങും അനുവദിക്കില്ല.

 

  മാര്‍ച്ച് 24 അര്‍ധരാത്രി മുതലാണ് രാജ്യം ലോക്ക് ഡൗണില്‍ മുറുകി തുടങ്ങിയത്. 21 ദിവസത്തേക്കാണ് രാജ്യം അടച്ചിടുന്നത്. കൊറോണവൈറസിനെ പ്രതിരോധിക്കാനുള്ള രാജ്യം മുഴുവനുമുള്ള രണ്ടാമത്തെ ദൗത്യമാണിത്.

 

మరింత సమాచారం తెలుసుకోండి: