നാം കഴിഞ്ഞ ദിവസമാണ് കണ്ടത്  അന്യ സംസ്‌ഥാന തൊഴിലാളികൾ കോട്ടയത്ത് റോഡ് ഉപരോധിക്കുന്ന കാഴ്ച. എന്നാൽ അതിനെതിരെയും, അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. ഒപ്പം മുഖ്യ മന്ത്രിയും ഇത്തരത്തിൽ ഇവർക്കായിട്ടു രംഗത്ത് എത്ത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഒരിടത്തും അതിഥി തൊഴിലാളികള്‍ക്ക് പട്ടിണി കിടക്കേണ്ട സാഹചര്യമില്ല.

 

  തൊഴിലാളികള്‍ക്ക് അവരുടെ രീതിയില്‍ ഭക്ഷണം നല്‍കാനായി ആട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, ദാള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കേണ്ടത് കരാറുകാരാണ്. ചിലയിടത്ത് ക്യാംപുകളില്‍ തൊഴിലാളികളുടെ എണ്ണം കൂടുതലാണ്. അവിടെ തൊഴിലാളികള്‍ കൂട്ടം കൂടിയിരിക്കന്ന സാഹചര്യമുണ്ട്.

 

 

  ഇവിടെ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ക്യാംപുകളില്‍ തൊഴിലാളികള്‍ക്ക് വാര്‍ത്ത അറിയാൻ ടിവി അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ക്യാംപുകളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരും എസ്പിമാരും അടങ്ങുന്ന സംഘം പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

  പായിപ്പാട് സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തെന്നും തൊഴിലാളികള്‍ക്കിടയില്‍ വ്യാജപ്രചാരണം നടത്തിയ രണ്ടു പേര്‍ക്കെതിരെ നടപടിയെടുത്തതായും ഇവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമം ഉണ്ടായത്. ഒന്നിലധികം ശക്തികള്‍ ഉണ്ടെന്ന് കണ്ടെത്തി. പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

  അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നത് പായിപ്പാട് വലിയ സംഭവമാണ്. കച്ചവട രീതി അതിലുണ്ട്. സാധാരണ നിലയില്‍ താമസിക്കാന്‍ പറ്റാത്ത ഇടങ്ങളിലും താമസിച്ച് വാടകകൊടുക്കുന്ന നിലയുണ്ട്. സാധാരണ നിലയില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തേണ്ടത് കോണ്‍ട്രാക്റ്റര്‍മാര്‍ ആണ്. അതുമായി ബന്ധപ്പെട്ടും പ്രശ്‍നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

 

 

  സര്‍ക്കാര്‍ സ്വീകരിച്ച നില എല്ലാവര്‍ക്കും മാന്യമായി താമസസ്ഥലം ഒരുക്കണം. അതേസമയം, കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തെ താറടിക്കാൻ ശ്രമം നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമം നടത്തിയതെന്നു ഇതിനു പിന്നില്‍ ഒന്നിലധികം ശക്തികള്‍ ഉണ്ടെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

  സംസ്ഥാനത്ത് ഒരിടത്തും അതിഥി തൊഴിലാളികള്‍ക്ക് പട്ടിണി കിടക്കേണ്ട സാഹചര്യമില്ല. തൊഴിലാളികള്‍ക്ക് അവരുടെ രീതിയില്‍ ഭക്ഷണം നല്‍കാനായി ആട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, ദാള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

  ജോലിയില്ലാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ മുഴുവൻ സമയവും ക്യാംപില്‍ ചെലവഴിക്കേണ്ട സാഹചര്യമുണ്ടെന്നും ക്യാംപുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

  തൊഴിലാളികള്‍ക്ക് അവരുടെ രീതിയിലുള്ള ഭക്ഷണം നല്‍കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് വൈദ്യസഹായം ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: