യൂറോപ്പിനേക്കാൾ നല്ലത് കേരളമെന്ന് സോഷ്യൽമീഡിയ.രോഗികളുടെ എണ്ണം കുറയുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നത് വളരെ ഏറെ ആസ്വാസത്തോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്. ലോകരാജ്യങ്ങളും ഇപ്പോൾ കേരളത്തെ പ്രശംസിക്കുകയാണ്. അത്തരത്തിൽ മറ്റു രാജ്യങ്ങൾ കേരളത്തെ അഭിനന്ദിക്കുന്ന നിരവധി ട്വീറ്റുകളും ചാനൽ ചർച്ചകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

 

  എന്നാൽ ഇപ്പോൾ വൈറലാകുന്ന വാക്കുകൾ കേരളത്തിൽ വന്ന് കേരളത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞ ഒരു വിദേശി പൌരന്റെ വാക്കുകളാണ്. 'നിലവിലെ സാഹചര്യത്തിൽ കൊറോണവൈറസിനെ പ്രതിരോധിക്കാൻ യൂറോപ്പിനേക്കാൾ നന്നായി സാധിക്കുന്നത് കേരളത്തിനാണ്. ഇവിടമാണ് കൂടുതൽ സുരക്ഷിതം. എന്നാൽ ഇറ്റലിയിലേക്ക് പോയേ തീരൂ എന്നതിനാലാണ് ഞാൻ മടങ്ങുന്നത്. എന്റെ നാട് ഉൾപ്പെടുന്ന വടക്കൻ ഇറ്റലിയിൽ ലോക്ക് ഡൗണാണ്.

 

  ഇനിയും കേരളത്തിലേക്ക് വരും.' റോബർട്ടോ പറഞ്ഞു.മാർച്ച് 5ാം തിയ്യതിയാണ് രോഗ ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണ കാലാവധി കഴിഞ്ഞ് 38 ദിവസം കഴിഞ്ഞാണ് ഇയാൾ തിരിച്ച് പോകുന്നത്. റോബർട്ടോയെ യാത്രയാക്കാൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുതൽ ജില്ലാ കളക്ടറും ആരോഗ്യപ്രവർത്തകരും എത്തിയിരുന്നു.

 

  വീഡിയോ കോളിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയുമെത്തി. ചികിത്സയിലും പരിചരണത്തിലും അതീവ സന്തുഷ്ടനായാണ് റോബർടോ ടൊണേസോ കേരളം വിടുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയകൾ ഏറ്റെടുത്തിരിക്കുകയാണ്. ലോകരാജ്യങ്ങൾ കൊറോണയെ ഭീതിയോടെ നേരിടുകയാണ്.

 

  എന്നാൽ ആരോഗ്യമേഖലയും ആരോഗ്യപ്രവർത്തകരും സർക്കാരും പിന്നെ ജനങ്ങളും ഒന്നിച്ച് ചേർന്ന് നിന്ന് കേരളത്തിൽ കൊറോണയ്ക്ക് പ്രതിരോധം തീർക്കുകയാണ്. അത് കൊണ്ട് തന്നെ കേരളം പതിയെ പതിയെ ഈ മഹാമാരിയിൽ നിന്ന് കരകയറുകയാണ്.

 

  ലോകം ഭീതിയോടെ നേരിട്ട മഹാമാരിയുടെ പിടിയിൽ നിന്നും തന്നെ രക്ഷിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരോട് നന്ദി അറിയിച്ചെത്തിയ ഇറ്റാലിയൻ പൗരന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 

  കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് കേരളത്തിൽ ചികിത്സയിൽ കഴിഞ്ഞ റോബർട്ടോ ടൊണെസോ എന്ന 57 കാരന്റെ വാക്കുകളാണ് ഇത്. കേരളത്തെ യൂറോപ്പിനേക്കാൾ മികച്ച ആരോഗ്യസംവിധാനമുള്ള നാട് എന്നാണ് റോബർട്ടോ വിശേഷിപ്പിച്ചത്.

 

  ഫെബ്രുവരി 27നാണ് റോബർട്ടോ തിരുവനന്തപുരത്തെത്തിയത്. വർക്കലയിലായിരുന്നു റോബർട്ടോ താമസിച്ചിരുന്നത്. ഇദ്ദഹവുമായി ബന്ധപ്പെട്ട് ആർക്കും രോഗ സമ്പർക്കം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതും ആശ്വാസം നൽകുന്ന കാര്യമാണ്.   

మరింత సమాచారం తెలుసుకోండి: