കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന അഢംബര കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതോടെ ആഢംബര കപ്പലില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇപ്പോൾ ഏഴായി.
ഏറ്റവും ഒടുവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇന്ത്യന്‍ എംബസി വക്തമാക്കുന്നത് .
കപ്പലിലെ 3711 പേരില്‍ 621 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചട്ടുണ്ട്. 132 ജീവനക്കാരും ആറു യാത്രക്കാരും ഉള്‍പ്പെടെ 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
കഴിഞ്ഞ മാസം കപ്പലില്‍ നിന്ന് ഹോങ്കോങ്ങില്‍ ഇറങ്ങിയ യാത്രക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ ജപ്പാന്‍ തീരത്ത് ക്വാറന്റൈന്‍ ചെയ്തത്.