തലശേരി മേഖലയിൽ  കൊവിഡ് 19 -ന്റെ ഭാഗമായി പടരുന്നുവെന്നു സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജ പ്രചരണം നടത്തായതിനാൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി.  ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഉള്ളതെല്ലാം കെട്ടിപ്പെറുക്കിയാണ് തൊഴിൽ സ്ഥാപന ഉടമകളോടുപോലും പറയാതെ നാട്ടിലേക്ക് മടങ്ങിയത്.

 

 

   ബംഗാൾ, ഒഡിഷ, തമിഴ്നാട്, ആ സം, ബീഹാർ, തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത് ഇതോടെ നിർമാണ മേഖലയടക്കം സമസ്ത രംഗങ്ങളും സ്തംഭിച്ചു.

 

   ജനങ്ങൾ പുറത്തിറങ്ങാൻ പോലുമാവാതെ പരിഭ്രാന്തിയിലാണ്. ഇതിനിടെ പനിയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിയായ യുവതി വിദേശ യാത്രാവിവരം മറച്ചുവച്ചത് പരിഭ്രാന്തി പരത്തി.

 

 

   
തലശേരി നഗരത്താൽ മാത്രം പത്തോളം ഹോട്ടലുകൾ പൂട്ടി. കൊവിഡ് 19 വൈറസ് രോഗ പടരുന്നുവെന്ന വാർത്ത വിശ്വസിച്ച് ജനങ്ങൾ നഗരത്തിലേക്ക് വരുന്നില്ല. ബസ്സ്റ്റാൻസുകളും റെയിൽവേ സ്‌റ്റേഷനുകളും വിജനമാണ്.

 

   യുവതിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാൽ യാത്രാ വിവരം മറച്ചുവെച്ചത് ന്യായികരിക്കാനാവില്ലെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.

 

   തലശേരി നഗരത്തിലെ സ്വകാര്യ ആശ്യപത്രിയിലാണ് സംഭവം. ചികിത്സയ്ക്കിടെ ഡോക്ടറുടെ നിരന്തര ആശയ വിനിമയത്തിനിടയിലാണ് വിദേശത്തു നിന്ന് എത്തിയ വിവരം പുറത്തായത്.

 

   ഇതോടെ മുൻ കരുതലുകൾ എടുത്ത ആശുപത്രി അധികൃതർ യുവതിയെ നിരീക്ഷണത്തിലാക്കിതലശേരി നഗരത്താൽ മാത്രം പത്തോളം ഹോട്ടലുകൾ പൂട്ടി. കൊവിഡ് 19 വൈറസ് രോഗ പടരുന്നുവെന്ന വാർത്ത വിശ്വസിച്ച് ജനങ്ങൾ നഗരത്തിലേക്ക് വരുന്നില്ല.

 

   ബസ്സ്റ്റാൻസുകളും റെയിൽവേ സ്‌റ്റേഷനുകളും വിജനമാണ്.വിദേശത്തു നിന്ന് മംഗലാപുരം വഴി വീട്ടിലെത്തുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്ത യുവാവിന് അസുഖം പിടിപെട്ടതും നാട്ടിൽ അസ്വസ്ഥത സൃഷടിച്ചു. അസുഖം പിടിപെട്ടപ്പോൾ മാത്രമാണ് യുവാവ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടത്.

 

   യുവാവും പിന്നീട് നിരീക്ഷണത്തിലായി. ഇയാൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.തനിക്ക് അസുഖമില്ലെന്ന് സ്വയം തീരുമാനിച്ച് യാത്രാ വിവരം മറച്ചുവയ്ക്കുന്നത് ഗൗരവമായി കാണുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതിയില്ലാതെ പുറത്ത് പോകരുതെന്നും പോലീസ് അറിയിച്ചു.

మరింత సమాచారం తెలుసుకోండి: