സംസ്ഥാനത്ത് 12 പേര്‍ക്കുകൂടി ശനിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

 

 

 

 

 

 

മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വക്തമാക്കി. 

 

 

 

 

 

 ഇന്ന് കൊറോണ സ്ഥിരീകരിച്ചവരെല്ലാം ഗള്‍ഫില്‍ നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 

 

 

 

 

 

 

ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചവരില്‍  മൂന്നു പേര്‍ കണ്ണൂര്‍ ജില്ലയിലും ആറു പേര്‍ കാസര്‍കോടും മൂന്ന് പേര്‍ എറണാകുളം ജില്ലയിലുമാണ്.

 

 

 

 

 

 

ഇതോടെ സംസ്ഥാനത്ത് മൊത്തം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ 228 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അമ്പത്തിമൂവായിരം കവിഞ്ഞു.  

 

 

 

 

 

 

 

 

 

ഇന്നു മാത്രം 70പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3716 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചു.

 

 

 

 

 

 

എല്ലാവരും കോവിഡ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും ജാതിമത രാഷ്ട്രീയ ഭേതമന്യേ എല്ലാവരും മനുഷ്യരെന്ന ഒറ്റ ചിന്തയില്‍ ഒരുമയോടെയാണ് മുന്നേറുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

మరింత సమాచారం తెలుసుకోండి: