ഏറ്റവും കുറവ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. നിലവില്‍ തമിഴ്നാട്ടില്‍ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, തൊട്ടടുത്ത് കിടക്കുന്ന കേരളത്തിലാണ് രണ്ടാമതായി ഏറ്റവുമധികം കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, എന്തുകൊണ്ടാണ് ഇരുസംസ്ഥാനങ്ങളിലും ഈ വിത്യാസമുണ്ടായിരിക്കുന്നത്.

 

   ഇതിന് പുറമെ സ്കൂളുകള്‍, കോളെജുകള്‍, പാര്‍ക്കുകള്‍, പബ്ബുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍, ജിമ്മുകള്‍, ടാസ്മാക്ക് ബാറുകള്‍ എന്നിവ അടയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ബീഹറേജുകളും ബാറുകളും അടയ്ക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, തമിഴ്നാടിനെ വിമര്‍ശനത്തിന് ഇരയാക്കുന്ന മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്.

 

   വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന16 ജില്ലകളിലെ വിവിധ സ്ഥാപനങ്ങള്‍ അടക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കേരളത്തില്‍ 1897 സാമ്പിളുകളും കര്‍ണാടകത്തില്‍ 731 സാമ്പിളുകളും തെലങ്കാനയില്‍ 353 സാമ്പിളുകളും പരിശോധിച്ചപ്പോള്‍ തമിഴ്നാട്ടില്‍ 88 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്.

 

 

  കേരളമടക്കമുള്ള മറ്റ് ദക്ഷിണേന്ത്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തിലും താരതമ്യേന വലിയതോതില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും അടക്കം ഉയരുന്നത്. കൊവിഡ് രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയിട്ടും രോഗ ലക്ഷണങ്ങള്‍ കാണിച്ച ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിട്ടെത്തി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടും സൗകര്യം ഒരുക്കാത്തതിനെതിരെയാണ് രൂക്ഷവിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്.

 

 

  കേരളത്തില്‍ ഇത്രയധികം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നത് മൂലമാണെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് ഡയറക്ട‍ർ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. അതിനൊപ്പം തമിഴ്നാട്ടില്‍ പരിശോധന സാമ്പിളുകള്‍ കുറവാണെന്ന് വിമർശനം തള്ളി. കൂടുതല്‍ പോസിറ്റിവ് കേസുകള്‍ വരുമ്പോള്‍ പരിശോധനയുടെ വ്യാപ്തിയും കൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

   സംസ്ഥാനത്ത് കൊറോണ വൈറസ് സാന്നിദ്ധ്യം സംശയിക്കുന്ന 88 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചിരിക്കുന്നത്. അതില്‍ 85 എണ്ണം നെഗറ്റീവും ഒരെണ്ണം പോസീറ്റീവുമാണ്. രണ്ട് പേരുടെ പരിശോധനാഫലം ഇതുവരേയും ലഭിച്ചിട്ടില്ല.

 

 

 

   നിലവില്‍ സംസ്ഥാനത്ത് 15ഓളം ആളുകളാണ് നിരീക്ഷണത്തിലുള്ളത്.കൊവിഡ് 19 രോഗബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആശങ്കയും ഉയര്‍ന്ന് വരികയാണ്. നിലവില്‍ 126 വൈറസ് ബാധകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

మరింత సమాచారం తెలుసుకోండి: