രാജ്യം കൊറോണ  ഭീതിയിലാണ്. നിരവധിപേർ മരണമടഞ്ഞു കൊണ്ടിരിക്കുകയാണ്.രാജ്യത്തെ ആശങ്കയിലാഴ്‌ത്തി കൊവിഡ്-19 വ്യാപകമാകുകയാണ്. ഇന്ത്യയിൽ ഇതുവരെ 437 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. എട്ട് മരണം ഇതുവരെ റിപ്പോർട്ട് ചെയ്‌തു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തി ചികിൽസയിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിയായ 57കാരനാണ് അവസാനമായി മരിച്ചത്.

 

  വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം നിരവധിയാണ്.രാജ്യത്ത് ആശങ്കയുണ്ടാക്കുന്ന സാഹചര്യങ്ങളാണ് കൊറോണ വൈറസ് മൂലം സംഭവിക്കുന്നത്.

 

   മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ചികിൽസയിലുള്ളത്. രണ്ടമത് കേരളത്തിലാണ്.സംസ്ഥാനത്ത് തിങ്കളാഴ്ച 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 64,320 പേരുണ്ട്; 63,937 പേർ വീടുകളിലും 383 പേർ ആശുപത്രിയിലും.

 

  122പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാര്‍, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്‌ നേരത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്.95 പേർക്കാണ് കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

    ഇതിൽ നാല് പേർ നേരത്തെ രോഗവിമുക്തരായി. ഇതിന് പിന്നാലെയാണ് കേരളത്തിലും അടച്ചിടൽ പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ മാർച്ച് 31 അര്‍ധരാത്രി വരെ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

  കർണാടക സർക്കാരും കർശനമായ നിർദേശങ്ങൾ നൽകി.കേരളവും മഹാരാഷ്‌ട്രയും കഴിഞ്ഞാൽ രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് സ്ഥിതിവിശേഷം മോശമായി തുടരുന്നത്.

 

   ഡൽഹിയിൽ ഞായറാഴ്‌ച ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്‌ച രാത്രിയോടെ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ നിർത്തിവെക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു.

 

  ചൊവ്വാഴ്‌ച രാത്രിയോടെ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചു.വിമാനങ്ങള്‍ ചൊവ്വാഴ്‌ച രാത്രി 11. 59 നു മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാർ നിർദേശം നൽകി.

 

  കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ദിവസങ്ങൾക്ക് മുൻപേ നിര്‍ത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത്.കൊവിഡ്-19 വ്യാപനം ശക്തമായതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് കേന്ദ്ര സർക്കാർ.

 

   ചൊവ്വാഴ്‌ച രാത്രിയോടെ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്‌ച അർധരാത്രിയോടെ നിരോധനം നിലവിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

మరింత సమాచారం తెలుసుకోండి: