കൊറോണക്കാലത്ത് വ്യാജവാർത്തകളാണ് ഏറെയും പ്രചരിക്കുന്നത്.  ഫേസ്ബുക്കും, വാട്സാപ്പുമെല്ലാം സോഷ്യൽ മീഡിയകളും ആളുകൾ രണ്ട് തരത്തിനാണ് ഉപയോഗിക്കുന്നത്.  ന്ന് ആളുകളിലേക്ക് നല്ലതിനാണെങ്കിൽ മറ്റൊന്ന് വ്യാജ വാർത്തകളും ശാസ്ത്ര അടിത്തറയില്ലാത്ത കാര്യങ്ങളും പ്രചരിപ്പിക്കാൻ വേണ്ടിയും. പല ആരോഗ്യ സംഘടനകളുടെയും പേരിലാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പടച്ചു വിടുന്നത് എന്നത് കൊണ്ട് തന്നെ ആളുകൾ വളരെ പെട്ടെന്ന് അതൊക്കെയും ശരിയാണ് ധരിക്കാറുണ്ട്.

 

  സംസ്ഥാന സർക്കാരും പൊലീസും വ്യാജ വാർത്ത പടക്കുന്നവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആളുകളെ കൊന്നൊടുക്കുന്ന കൊറോണവൈറസ് പടർന്ന് പിടിക്കുമ്പോഴും അത്തരത്തിലുള്ള പല വ്യാജ വാർത്തകളും സോഷ്യൽ മീഡിയ വഴി പരക്കുന്നുണ്ട്.

 

  ബോധപൂർവ്വം ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താം എന്ന ഉദ്ദേശത്തോടെ ആരോ പടച്ചു വിടുന്ന വ്യജ വാത്തകളാണ് ഇതൊക്കെ. പലപ്പോവും പല ഗ്രൂപ്പുകളിലും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. പലരും ഫോർവേഡ് മെസ്സേജുകൾ അതിന്റെ നിജസ്ഥിതി അറിയാതെ ഷെയർ ചെയ്യുകയാണ്.

 

  ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അത്തരത്തിലുള്ള ഒരു വ്യാജ വാർത്തയാണ്. ഐസ്ക്രീം കഴിച്ചാൽ കൊവിഡ് 19 പടരുമെന്നാണ് സന്ദേശം. എന്നാൽ ഇത് തികച്ചും വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ബോധപൂർവ്വം ഐസ്ക്രീമുകൾ കഴിക്കുന്നത് കൊറോണവൈറസ് ബാധിക്കില്ലെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വ്യാജമാണെന്നും യുനിസെഫും വ്യക്തത വരുത്തിയിട്ടുണ്ട്.

 

  അത് കൊണ്ട് തന്നെ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നവരും അത് ഷെയർ ചെയ്യുന്നവരും ശ്രദ്ധിക്കുക. കിട്ടുന്നത് മുട്ടൻ പണിയായിരിക്കും. ഐസ്ക്രീം കഴിച്ചാൽ കൊറോണ പടരും എന്ന വ്യാജ വാർത്തയ്ക്കെതിരെ 'ദ ഇന്ത്യൻ ഐസ്ക്രീം മാനുഫാക്ചേഴ്സ് അസോസിയേഷൻ തന്നെ രംഗത്തെത്തിയിട്ടുണ്ട് എന്നാൽ അത്തരത്തിലുള്ള വാർത്തകളൊന്നും സത്യമല്ല.

 

  ആരോഗ്യ പ്രവർത്തകരും സർക്കാരും നിർദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രം നിങ്ങൾ കണക്കിലെടുത്താൽ മതി. പല ഭക്ഷണ സാധനങ്ങളും കൊറോണവൈറസുമായി ബന്ധിപ്പിച്ച് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇതൊക്കെ അടിസ്ഥാനമില്ലാത്ത വാദങ്ങളാണെന്നും ദില്ലി എയിംസ് ആശുപത്രിയിലെ ഡോ. റൺദീപ് ഗുലെരിയ പറയുന്നു.

 

  ഐസ്ക്രീം മാത്രമല്ല, പല ഭക്ഷണ സാധനങ്ങളും കഴിക്കരുതെന്നും ഇത്തരത്തിൽ കഴിക്കുന്നത് കൊണ്ട് കൊറോണപടരാനുള്ള സാധ്യതയുണ്ടെന്നും വാട്സാപ്പ് സന്ദേശങ്ങളിലൂടെ പരക്കുന്നുണ്ട്. 

 

మరింత సమాచారం తెలుసుకోండి: