കോവിഡ് കാലത്ത് ചികിത്സ തേടി ബ്രിട്ടനിൽ നിന്നും യുവാവ് കോഴിക്കോട് എത്തി. കൊറോണ മനുഷ്യ കുലത്തെയാകെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ബ്രിട്ടനിൽ നിന്നും ഒരു യുവാവ് കോഴിക്കോട് ചികിത്സയ്ക്ക് എത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമില്‍ നിന്നും പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ രാവിലെ ഒമ്പതോടെയാണ് പ്രസാദും കുടുംബവും എത്തിയത്.

 

  വിമാനത്താവളത്തിൽ നിന്നു തന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകൾ നടത്തിയ ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് മിംസിലെത്തിച്ചത്. ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗത്തില്‍ നിന്ന് ചികിത്സ പൂര്‍ത്തീകരിച്ച് യുകെ യിലേക്ക് മടങ്ങിയ ഇദ്ദേഹം കുടുംബസമേതം അവിടെ താമസമാണ്.

 

  കൊവിഡ് കടമ്പകൾ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് ആസ്റ്റർ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെും ജില്ലാ ഭരണകൂടത്തിൻ്റെയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ് ദാസാണ് ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിയത്.

 

  നോട്ടിങ്ങ്ഹാമില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു. നിലവില്‍ കൊവിഡ്-19 മായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദേശങ്ങളില്‍ നിന്ന് രോഗിയെ കേരളത്തിലെത്തിക്കുക എളുപ്പമായിരുന്നില്ല.

 

അതേസമയം, കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ മാറ്റം വരുത്തി കൊണ്ട് 3 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോഡ് ജില്ലക്കാരാണ്.  കാസർകോഡ് അഞ്ച്, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ മൂന്ന് വീതവും കൊല്ലം ഒന്ന് ഇങ്ങനെയാണ് സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയവര്‍.  ഇതുവരെ 450 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയത്. ഇതിൽ 116 പേര്‍ ചികിത്സയിലാണ്. 21725 പേരാണ് നിരിക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

  ഇതിനായി കളക്ടറേറ്റുമായും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമായും ബന്ധപ്പെടുകയും ആവശ്യമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് നോട്ടിങ്ങ്ഹാമില്‍ നിന്നും ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് രോഗിയെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എത്തിച്ചത്.

 

  കൊറോണ വ്യാപനത്തിന്റെ വ്യാപ്തി അനുദിനം വര്‍ധിച്ച് വരുന്നതും ആശുപത്രിയിലുള്‍പ്പെടെ കൊറോണ പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് കേരളത്തിലേക്കെത്തി ചികിത്സ നല്‍കുവാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.

మరింత సమాచారం తెలుసుకోండి: