കേരളം സംഘര്‍ഷമില്ലാത്ത ക്രമസമാധാനപാലനമുള്ള സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള രണ്ടാം ലക്കത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ അന്തര്‍ദേശീയ തലത്തിലെ വ്യവസായികളും നിക്ഷേപകരുമടക്കം രണ്ടായിരത്തില്‍പരം പ്രമുഖരാണ് ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നത്.

 

   
ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ രംഗത്തിന്റെ വളർച്ചയ്ക്കായി വികസനത്തിനുതകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളത്തിൽ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. വ്യാവസായിക വളർച്ചയിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനും സാമ്പത്തിക മുന്നേറ്റത്തിനുമാണ് സർക്കാർ ശ്രമിക്കുന്നത്.

 

   അടുത്ത 10 വർഷത്തിനകം തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളം കൈവരിച്ച നേട്ടങ്ങൾ നിക്ഷേപക വർധനയ്ക്ക് സഹായകരമാണ്. കേരളത്തിന്റെ പ്രത്യേകതകൾ, പ്രകൃതി വിഭവങ്ങൾ, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, സീപോർട്ടുകൾ എന്നിവ കേരളത്തിലുണ്ട്. ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്.   

   

   മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂർത്തിയായി വരികയാണ്. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാതയിൽ ഈ വർഷം തന്നെ ബോട്ട് സർവീസ് ആരംഭിക്കും. തിരുവനന്തപുരം - കാസർഗോഡ് സെമി ഹൈസ്പീഡ് ട്രെയിനും തത്വത്തിൽ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.

 

   ഈ വർഷം അവസാനത്തോടെ കേരളത്തിലെ മുഴുവൻ റോഡുകളും മികച്ച രീതിയിൽ ഗതാഗത യോഗ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അഴിമതി കുറഞ്ഞ സാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിക്ഷേപം തുടങ്ങാൻ എത്തുന്നവർക്ക് മറ്റു രീതിയിൽ പണം ചെലവഴിക്കേണ്ട സാഹചര്യമില്ല. വിവിധ ഏജൻസികളുടെ റാങ്കിംഗിലും കേരളം മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഫെസിലിറ്റേഷൻ ആക്ട്, കെ-സ്വിഫ്റ്റ്, ഇൻവെസ്റ്റ്മെൻറ് കേരള പോർട്ടൽ തുടങ്ങിയ നിരവധി നടപടികൾ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സുഗമവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിനായി 7 നിയമങ്ങളും 10 ചട്ടങ്ങളും സർക്കാർ ഭേദഗതി ചെയ്തു. വ്യവസായം ആരംഭിക്കുന്നതിന് സർക്കാരുമായുള്ള ഇടപെടലുകൾ ഇ പ്ലാറ്റ്ഫോം വഴി ഏകജാലക സംവിധാനത്തിലൂടെയാണ് ഇപോൾ നടന്നു വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തെ തൊഴിൽ രഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്നത് സർക്കാർ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി. മികച്ച തൊഴിൽ അന്തരീക്ഷവും ഉറപ്പു വരുത്തണം.

   തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ബിപിസിഎൽ മാതൃക പരീക്ഷിക്കും. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശം സംക്ഷിക്കുന്നതിന് സമിതികൾ ഉണ്ടാക്കണം. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും. തദ്ദേശ സ്ഥാപന പരിധിയിലെ ആയിരത്തിൽ അഞ്ചുപേർക്ക് വീതം തൊഴിലുറപ്പാക്കുന്ന രീതിയിൽ പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   സ്ത്രീകൾക്ക് വൈകിട്ട് 7 മുതൽ രാവിലെ 6 വരെ ജോലി ചെയ്യാൻ അനുമതി നൽകും. സുരക്ഷിത താമസം അടക്കമുള്ള നടപടികൾ സ്ഥാപന ഉടമ സജ്ജീകരിക്കണം. വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കും. 20,000 ചതുരശ്ര അടിയിൽ അധികമുള്ള സിംഗിൾ ഫാക്ടറി കോംപ്ലക്സുകൾക്കുള്ള അനുമതി, ജിയോളജി വകുപ്പിന്റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തും. വൈദ്യുതി കണക്ഷൻ അപ്ഗ്രേഡ് ചെയ്യപ്പോൾ കെട്ടിവെക്കുന്ന തുക ഭാവിയിലേക്കുള്ള താരിഫിൽ നിന്ന് തുക കുറവ് ചെയ്ത് നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.

 

   രജിസ്റ്റർ ചെയ്യുന്ന നിക്ഷേപകർക്ക് തൊഴിലാളിയെ അടിസ്ഥാനമെടുത്തി 5 വർഷത്തേക്ക് സബ്സിഡി നൽകുന്ന പുതിയ പദ്ധതിയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വൻ വ്യവസായങ്ങൾക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകുന്ന കാര്യവും പരിഗണനയിലാണ്. 15 ഏക്കറിലധികം ഭൂമി കൈവശം വെക്കരുതെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും 250 കോടിയിൽപ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

  
കേരളത്തിലെ അഞ്ചാമത്തെ വിമാനത്തിവാളം പത്തനംതിട്ടയിൽ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിൻ്റെ സ്പെഷ്യൽ ഓഫീസറെ നിശ്ചയിച്ചു. മലയോര ഹൈവേ, തീരദേശ എന്നിവയുടെ നിര്‍മ്മാണവും തുടരുകയാണ്. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാതയുടെ നിര്‍മ്മാണം അതിവേഗതയിൽ പുരോഗമിക്കുകയാണ്. ഈ വര്‍ഷം കേവളത്തു നിന്ന് ബേക്കൽ വരെ ബോട്ടിൽ സഞ്ചരിക്കാനാകും. തിരുവനനന്തപുരം മുതൽ കാസര്‍കോഡ് വരെ സെമിഹൈസ്പീഡ് റെയിൽ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സെമിഹൈസ്പീഡ് റെയിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചു.

 

  അതിൻ്റെ അലൈൻമെൻ്റ് നിശ്ചയിക്കാനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. ഈ പദ്ധതിയിലേക്ക് നിക്ഷേപം താൽപര്യം പ്രകടിപ്പിച്ച് നിരവധി ആളുകള്‍ എത്തുന്നുണ്ട്. കാസര്‍കോഡ്-തിരുവനന്തപുരം യാത്ര നാല് മണിക്കൂറിനുള്ളിൽ യാഥാര്‍ഥ്യമാകുമെന്നതാണ് സെമിഹൈസ്പീഡ് റെയിൽ പദ്ധതിയുടെ പ്രത്യേകത. കേരളത്തിൻ്റെ യാത്രക്ലേശത്തിന് ഇത് വലിയ ഒരു പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഡിസംബറോടെ കേരളത്തിലെ എല്ലാ റോഡുകളും നവീകരിച്ചു ഗതാഗത യോഗ്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു.

మరింత సమాచారం తెలుసుకోండి: