ഇപ്പോൾ ഫ്രീക്കന്മാരുടെ കാലമാണ്, എല്ലേ ! പ്രത്യേകിച്ചു നല്ല കട്ട താടിയും, ഒപ്പം നല്ല നീളൻ മുടിയും,ചകിരി പോലുള്ള മുടിയും കൂടിയായാൽ പിന്നെ പറയണ്ട! ഇതൊക്കെ ഇന്നത്തെ ട്രെൻഡിങ് ആണ്. അങ്ങനെ ഒരു ഫ്രീക്കൻ,ഒരുനല്ല കിടിലൻ പണി വാങ്ങി കൂട്ടിയ ഒരു സംഭവം ഉണ്ടായി.

 

ഇതിനെ

കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ നിവിൻ പോളിയുടെ സിനിമ, ആക്ഷൻ ഹീറോ ബിജു'വിൽ മുടി കബൂറാകുമെന്ന് പറഞ്ഞ ആ ഫ്രീക്കനെ ഓർമ വരും. കോൺസ്റ്റബിൽ മിനിമോൻ സാറിനെ തുമ്മിച്ച ആ ഫ്രീക്കൻ മുടിക്കാരനെ?

 

 

മുടിയനെ  മുടി വെട്ടിച്ച കഥയാണിത്. പക്ഷെ ഈ സീനിൽ ലൊക്കേഷന്‌ ഒരൽപം മാറ്റമുണ്ട്. പൊലീസ് സ്റ്റേഷനല്ല, കോടതിയാണ്. മാത്രമല്ല മെയിൻ കക്ഷി സബ് ഇൻസ്പെക്ടർ ബിജു പൗലോസല്ല, അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജോസ് എൻ സിറിളാണ്. രാവിലെ 11.30 മണിയോടെ തുറന്ന കോടതിയിൽ ഓരോരോ കേസായി വിളിക്കവേയാണ് സംഭവം.

 

 

ഫ്രീക്കന്റെ പേര് കുമാർ. പക്ഷേ ട്വിസ്റ്റ് അതല്ല,ആള് ചില്ലറക്കാരനൊന്നുമല്ല, കൊലക്കേസ് പ്രതിയാണ്. മാത്രമല്ല കൂട്ടിൽ കയറി നിന്ന കുമാറിന് തലയേക്കാൾ നീളത്തിലാണ് മുടിയും.

 

 

കുമാറിന്റെരൂപം കണ്ട്, അന്തം വിട്ട കോടതി, പ്രതിക്കൂട്ടിൽ നിന്നും, പ്രതിയെ, ഡയസിനരികിലേക്ക്, വിളിച്ചു വരുത്തി. എന്താണ് ജോലിയെന്ന് ചോദിച്ചപ്പോ മേസ്തിരിപ്പണിയാണെന്ന് പ്രതിയുടെ മറുപടി. ''എന്താടോയിത്? ഒരു നാലു കിലോ സിമൻ്റെങ്കിലും തൻ്റെ തലയിൽ കൊള്ളണ്ടേ?

 

 

 

എന്നായി ജഡ്ജിയുടെ ചോദ്യം.കേസ് പരിഗണിക്കുന്നത് തൽക്കാലം മാറ്റി വയ്ക്കുകയാണ്. ഉടനേ ഇറങ്ങിപ്പോയി പോയി തലമുടി വെട്ടി വരണം എന്ന് കോടതി നിർദേശിക്കുകയും ചെയ്തു.'കോടതിയെ പറ്റിക്കരുത്.

 

 

കേസ് വീണ്ടും വിളിക്കും. അപ്പോഴേക്ക് മുടി വെട്ടിയിട്ട് വേണം കൂട്ടിൽ കയറി  നിൽക്കാൻ'', ജഡ്‍ജി ഒന്ന് സ്വരം കടുപ്പിച്ചു.

 

 

 

തുടർന്ന്

തലമുടി വെട്ടാൻ മടിച്ച പ്രതി കോടതിക്ക് മനം മാറ്റമുണ്ടാകുമെന്ന് കരുതി കോടതി വളപ്പിൽ അര മണിക്കൂറോളം  കറങ്ങി നടന്നു. കോടതിയിൽ നിന്ന് കനിവുണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രതി തലമുടി വെട്ടിയ ശേഷം കോടതിയിൽ വന്നു. മേലിൽ ഫ്രീക്കനായി കോടതിയിൽ വരരുതെന്ന താക്കീത് നൽകിയ ശേഷം കോടതി കേസ് വിളിച്ച് പ്രതിയെ കൂട്ടിൽ കയറ്റി നിർത്തുകയും കേസ് തുടർന്ന് കേൾക്കുകയും ചെയ്തു.

 

ഇനി ആരും,,കോടതിയിലേക്ക് ഫ്രീക്ക് മോഡലും, ഫ്രീക്ക് ലുക്കുമായി എങ്ങും പോയേക്കരുത്. സംഗതി ആകെപ്പാടെ നാണക്കേടാകും.

మరింత సమాచారం తెలుసుకోండి: