ഞാൻ ’ബൈബിളിലെ 7-ാമത്തെ കല്പന  ലംഘിച്ചു, ബട്ട് എന്റെ മുന്നിൽ നിങ്ങളും  നരകത്തിൽ ഉണ്ടാകും’. കള്ളൻ കയറിയെന്നറിഞ്ഞ നാട്ടുകാരും പോലീസും ചിരിക്കുകയാണ് ഈ വരികൾ വായിച്ച്. മോഷണത്തിന് എത്തിയ കള്ളൻ  മിലിറ്ററി കുപ്പി എടുത്ത് പൊട്ടിച്ച് രണ്ട് പെഗ്ഗടിച്ച് ഭിത്തിയിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.

 

 

   തിരുവാങ്കുളം പാലത്തിങ്കൽ വീട്ടിൽ ഐസക് മാണിയുടെ അടച്ചിട്ടിരുന്ന വീട്ടിൽ ചൊവ്വാഴ്ച രാത്രി മോഷണത്തിനെത്തിയ കള്ളൻ വാതിൽ കുത്തിത്തുറന്ന്  അകത്തുകയറിയപ്പോഴാണ് പട്ടാളക്കാരന്റെ തൊപ്പി കണ്ടത്.

 

 

    ഭാരതത്തോട് രാജ്യ സ്നേഹ അൽപ്പം കൂടി പോയതിനാലായിരിക്കാം,കാര്യമായിട്ടൊന്നും എടുത്തില്ല.അതിനെ തുടർന്നുള്ള ഖേദം ഭിത്തിയിൽ എഴുതുകയും ചെയ്തു. ഒപ്പം എടുത്തവയുടെ വിവരങ്ങളും:

 

 

   ’സർ, ഒരു ജോടി ഡ്രസ്സ്, കുറച്ച് മദ്യം,150 രൂപ ഞാൻ എടുത്തു, ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു, അവസാന നിമിഷമാണ് മനസ്സിലായതെന്നും,തൊപ്പി കണ്ടപ്പോൾ, ഓഫീസർ ക്ഷമിക്കണം എന്നും സ്വീകരണ മുറിയുടെ ഭിത്തിയിൽ നല്ലവനായ കള്ളൻ കുറിച്ചു.

 

 

    മാത്രമല്ല ഒരു ബാഗും കുറച്ചു രേഖകളും ടയർ കടയിലേതാണ്, കൊടുക്കണം’ തുടങ്ങിയ കുറിപ്പുകളും കൂട്ടത്തിലുണ്ടായിരുന്നു.അതായത് ഈ വീട്ടിൽ കയറും മുമ്പ് മോഷണം നടത്തിയ സമീപത്തെ ടയർ കടയിലെ ബാഗും രേഖകളുമാണ് തിരികെ ഏൽപ്പിക്കണമെന്ന് എഴുതിെവച്ചത്.  

 

 

   ബാഗിലെ പതിനായിരത്തോളം രൂപ എടുത്തതായി ടയർ കട ഉടമ ബാബു ജോസഫ് പറഞ്ഞു.മറ്റ് നാലു കടകളിലും ഇയാൾ മോഷണം നടത്തിയിരുന്നു. മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാരകൾ, പിക്കാസ് തുടങ്ങിയവ സന്ദർശക മുറിയുടെ സെറ്റിയിൽ ഉപേക്ഷിച്ചിരുന്നു.

 

    കൊല്ലാൻ ഒരു കമ്പിപ്പാരയും ഉപയോഗിച്ചത് എന്നു കരുതുന്ന ടർക്കിയും ഗേറ്റിനടുത്തും കളഞ്ഞിട്ടുണ്ട്. അങ്ങനെ,  മിലിട്ടറി  ഓഫിസറുടെ വീട്ടിൽ കയറാൻ സാധിച്ച കള്ളന് ഒരു ആത്മ സംപ്രതിപതിയും, ഒപ്പം ലേശം മോഷണവും!

మరింత సమాచారం తెలుసుకోండి: