സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും, അതിനാൽ   കൊറോണ തീർന്നാലും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം എന്നും ക്തമാക്കി ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ഗത്ത് വന്നിരിക്കുകയാണ്. അതായത് കൊറോണ വൈറസ് വ്യാപനം മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിച്ചാലും ട്വിറ്ററിലെ ജീവനക്കാർക്ക് ഇനി ഓഫീസിൽ പോകേണ്ട.

 

 

  കൂടാതെ ഈ സംവിധാനം ഫലപ്രദമായെന്നും അതിനാല്‍ ഈ രീതി തുടരാൻ ആഹിക്കുന്നു എന്നും ജാക്ക് ഡോര്‍സി പറയുന്നു. കൊറോണ വൈറസ് ലോകമെങ്ങും അനിയന്ത്രിതമായതോടെ മാര്‍ച്ച് മാസം ആദ്യം മുതല്‍ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കമ്പനിയിലെ അയ്യായിരത്തോളം വരുന്ന ജീവനക്കാര്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്.

 

 

  ഓഫീസുകള്‍ സെപ്റ്റംബറിനു മുന്നേ തുറക്കില്ലെന്നും വീണ്ടും തുറക്കുന്നത് ശ്രദ്ധാപൂര്‍വ്വവമായിരിക്കുമെന്നും അത് നിലവിലെ രീതിയനുസരിച്ചായിരിക്കില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. ഞങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സാഹചര്യം അനുകൂലമാണെങ്കില്‍, അവരത് എല്ലായ്‌പ്പോഴും തുടരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങള്‍ നടപ്പാക്കും,’ ജാക്ക് ഡോര്‍സി ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു.

 

 

  അതേസമയം മൈക്രോസോഫ്റ്റിന്റെ ഓഫീസുകൾ മാർച്ച് മുതൽ അടച്ചിരിക്കുകയാണ്. ഇനി അതാത് രാജ്യത്തെ ഗവൺമെന്റുകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാലും ഒക്ടോബർ വരെ താല്പര്യമുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഓപ്‌ഷൻ തിരഞ്ഞെടുക്കാം. മെയ് അവസാനം വരെ ഗൂഗിള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. ഇത് ജൂണ്‍ തീരും വരെ നീട്ടാനാണ് ആല്‍ഫബെറ്റിന്റെ തീരുമാനം.

 

 

  മിക്ക ടെക് കമ്പനികളും വര്‍ഷാവസാനം വരെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ സാധ്യതയുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ടെക് ഭീമനായ മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാരോട് ഓഫീസിൽ വരേണ്ടതില്ല എന്നും തൽക്കാലം വീട്ടിൽ നിന്ന് ജോലി പൂർത്തിയാക്കിയാൽ മതിയെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.

 

 

  ഒക്ടോബർ വരെ വീട്ടിൽ നിന്ന് ജോലി തുടരാൻ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.  ഗ്ലോബൽ വർക്ക് പ്ലേസ് അനലിറ്റിക്സിന്റെ കണക്കനുസരിച്ച് മൂന്ന് കോടി ജനങ്ങൾ വരെ വരുന്ന രണ്ട് കൊല്ലത്തിൽ അമേരിക്കയിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറും. ആയതിനാൽ വർക്ക് ഫ്രം ഹോം തികച്ചും ഫലപ്രദമാകാൻ പോകുകയാണ് എന്നർദ്ധം 

మరింత సమాచారం తెలుసుకోండి: