കൊറോണാ വൈറസിന്റെ ഉറവിടം ചൈന അല്ലെ. വൈറസ് ഏറെ കാലമായി നിര്‍ജീവാവസ്ഥയില്‍ ലോകത്ത് പല ഭാഗത്തും ഉണ്ടായിരുന്നിരിക്കാം. അനുകൂലമായ പാരിസ്ഥിതിക സാഹചര്യം ഉരുത്തിരിഞ്ഞപ്പോള്‍ രോഗവ്യാപനം ഉണ്ടായതായിരിക്കാം.- ഓക്സ്ഫഡ് സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ എവിഡന്‍സ് ബേസ്‍ഡ് മെഡിസിനിലെ ഡോ. ടോം ജെഫേഴ്‍‍സണ്‍ പറഞ്ഞു.കൊറോണ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് പുതിയ സിദ്ധാന്തവുമായി ഓക്സ്ഫഡ് സര്‍വകലാശയിലെ ഗവേഷകര്‍.

 

 

 

  കൊവിഡ് -19 മഹാമാരി പരത്തുന്ന പുതിയ തരം കൊറോണ വൈറസ് ചൈനയില്‍ ഉത്ഭവിച്ചതാകണമെന്നില്ലെന്നാണ് ഓക്സ്ഫഡ് സര്‍വകലാശയിലെ ഒരു സംഘം ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.ഏഷ്യയില്‍ വൈറസിനെ കണ്ടെത്തിയതിന് മുമ്പ് തന്നെ ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും വൈറസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഓക്സ്ഫഡ് ഗവേഷകരുടെ പുതിയ ഉറവിട സിദ്ധാന്തം.
ഭക്ഷണ നിര്‍മാണ കേന്ദ്രങ്ങള്‍, മാംസ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ വൈറസ് എങ്ങനെയാണ് വളരുന്നതെന്ന് കണ്ടെത്താന്‍ പഠനം ആവശ്യമാണെന്ന് ദ് ഡെയിലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ജെഫേഴ്‍സണ്‍ പറഞ്ഞു.

 

 

 

  ഏഷ്യക്ക് പുറത്താണ് വൈറസിന്‍റെ ഉറവിടമെന്നാണ് മനസ്സിലാക്കാനാകുന്നതെന്നും ജെഫേഴ്‍സണ്‍ പറഞ്ഞു.സ്‍പെയിന്‍, ഇറ്റലി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാലിന്യങ്ങളില്‍ സാര്‍സ് കോവ് -2 വൈറസിന്‍റെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. 2019 മാര്‍ച്ച് 12-ന് ബാഴ്‍സലോണയില്‍ നിന്ന് ശേഖരിച്ച മാലിന്യ സാമ്പിളില്‍ സാര്‍സ് കോവ്-2 വൈറസിനെ കണ്ടെത്തിയിരുന്നു.നവംബറില്‍ ബ്രസീലിലും കൊറോണ വൈറസ് കണ്ടെത്തിയിരുന്നു.

 

 

 

  ഡിസംബറില്‍ ഇറ്റലിയിലെ മിലാനിലെയും ടൂറിനിലെയും മലിജല സാമ്പിളുകളില്‍ കൊറോണ വൈറസിനെ കണ്ടെത്തി.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന വൈറസ് പ്രതികൂല കാലാവസ്ഥ ഉണ്ടായപ്പോള്‍ പെട്ടെന്ന് വ്യാപിച്ചതാകാനാണ് സാധ്യതയെന്നാണ് ജെഫേഴ്‍സന്‍റെ അഭിപ്രായം. പ്രതികൂല സാഹചര്യം ഉണ്ടാകുമ്പോള്‍ വൈറസ് അപ്രത്യക്ഷമാകുമെന്നും ജെഫേഴ്‍സണ്‍ പറയുന്നു.

 

 

 

  
കൊറോണ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണത്തിനായി ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം ചൈന സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നത് മഹാമാരിക്കെതിരായ പോരാട്ടത്തിന് സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസസ് പറഞ്ഞു.

 

 

 

  വൈറസ് ഏത് രാജ്യത്ത് ഉത്ഭവിച്ചു എന്നതിന് പ്രസക്തിയില്ലെന്നും രോഗം പടരുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ചൈനീസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ തലവന്‍ ഷെങ് ഗുവാങ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അന്വേഷം ശരിയായ രീതിയില്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: