ശ്രീനഗറില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരം. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിലെ പ്രത്യേക പദവി അസാധുവാക്കി സംസ്ഥാനത്ത് ഏര്‍പ്പാടാക്കിയ കനത്ത സുരക്ഷയെ തുടര്‍ന്നാണ് ആക്രമണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച മുതല്‍ ജമ്മു കശ്മീരില്‍ പോസ്‌റ്റേപേഡ് മൊബൈല്‍ എല്ലാം കണക്ഷനുകള്‍ പുനസ്ഥാപിക്കും. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ നിന്ന് നൂറു മീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ഹരി സിങ് ഹൈ സ്ട്രീറ്റ് മാര്‍ക്കറ്റ്. പ്രദേശം പോലീസ് വളഞ്ഞതായും പരിശോധന തുടരുകയാണെന്നും കശ്മീര്‍ പോലീസ് അറിയിച്ചു. ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സ്ഥലത്ത് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ് . മാര്‍ക്കറ്റില്‍ കടകള്‍ അടച്ചിട്ടിട്ടുണ്ടെന്നും ഏതാനും സ്റ്റാളുകള്‍ കച്ചവടക്കാര്‍ തുറന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഒക്ടോബര്‍ 5 ന് തെക്കന്‍ കശ്മീരിലെ അനന്തനാഗില്‍ നടന്നിരുന്നു. 

మరింత సమాచారం తెలుసుకోండి: