പ്രാർത്ഥനകൾക്കിടെ മോസ്കിലുണ്ടായ സ്ഫോടനത്തിൽ 62 പേർ കൊല്ലപ്പെട്ടു. നംഗർഹാർ മേഖലയിലെ ഹസ്ക മിനയിലെ പള്ളിയിലാണ് സംഭവം. നിരവധിപ്പേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ ഉത്തരദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. യുദ്ധബാധിത മേഖലയായ അഫ്ഗാനിസ്ഥാനിൽ വേനൽക്കാലത്ത് മരണ സംഖ്യ അത്ഭുതപ്പെടുത്തും വിധം വർദ്ധിച്ചിട്ടുണ്ടെന്നുള്ള യുഎൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സ്ഫോടനം. ജുലൈ-സെപ്തംബർ കാലയളവിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ 1,174 സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്നിന്റെ ഇപ്പോൾ ഉള്ള  കണക്ക്. കൊല്ലപ്പെട്ടവരിൽ അഞ്ചിൽ ഒരാൾ സാധാരണക്കാരനാണെന്ന് ബിബിസി നടത്തിയ പഠനത്തിൽ പറയുന്നു. സ്ഫോടനത്തിൽ 62 പേർ കൊല്ലപ്പെട്ടതായും 32 പേർക്ക് പരിക്കേറ്റതായും അധികൃതർ പറഞ്ഞു. ഭയാനകമായ സ്ഫോടന ശബ്ദമാണുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്നതായും അവർ പറഞ്ഞു. രക്ഷാ പ്രവർത്തരും നാട്ടുകാരും ചേർന്ന് അപകട സ്ഥലത്തുനിന്നും മൃതദേഹങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ട്. 

మరింత సమాచారం తెలుసుకోండి: