സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ജമ്മു കാശ്മീരിൽ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. അവന്ത്പൊറ മേഖലയിലായിരുന്നു സംഭവം. സംഭവ സ്ഥലത്തുനിന്നും ആയുധങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ ഗുജ്ജർ സമൂഹത്തിൽപ്പെട്ട രണ്ട് സഹോദരങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് സൈന്യവും ഭീകരരും ഇത്തരത്തിൽ  ഏറ്റുമുട്ടിയിരിക്കുന്നത്. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തെത്തുടർന്ന് രണ്ട് പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു.

మరింత సమాచారం తెలుసుకోండి: