റാലിക്കിടെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക്, സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് നേതാവ്. അബദ്ധം പറ്റിയ, കോണ്‍ഗ്രസ് നേതാവിന് ട്രോളോട് ട്രോള്‍. ഡൽഹിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംഭവം. പ്രാദേശിക നേതാവ് സുരേന്ദർകുമാറാണു പ്രിയങ്ക ഗാന്ധിക്കു പകരം പ്രിയങ്ക ചോപ്രയ്ക്കു സിന്ദാബാദ് വിളിച്ചത്.
സുരേന്ദ്രകുമാർ പ്രവർത്തകർക്കായി മൈക്കിലൂടെ മുദ്രാവാക്യം വിളിച്ചു നൽകുകയായിരുന്നു. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്.. എന്നാണ് ആവേശം മൂത്ത സുരേന്ദർ കുമാർ വിളിച്ചുനൽകിയത്. തെറ്റി വിളിച്ച മുദ്രാവാക്യം അണികളിൽ പലരും കണ്ണുംപൂട്ടി ഏറ്റുവിളിക്കുകയും ചെയ്തു.
കോൺഗ്രസ്സ് ഡല്‍ഹി യൂണിറ്റ് ചീഫ് സുഭാഷ് ചോപ്രയുടെ സാന്നിധ്യത്തില്‍ ആയിരുന്നു സംഭവം.സുരേന്ദ്രർ കുമാറിന്റെ മുദ്രാവാക്യം ഏറ്റുവിളിച്ചിരുന്ന സുഭാഷ് ചോപ്ര പ്രിയങ്ക ചോപ്രയ്ക്കു ജയ് വിളിക്കാൻ തുടങ്ങിയെങ്കിലും ഉടൻ തന്നെ അബദ്ധം മനസിലാക്കി.
തുടർന്ന് സുരേന്ദർകുമാറിനെ തിരിഞ്ഞുനോക്കി അബദ്ധം ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ സുരേന്ദർ കുമാർ മാപ്പ് പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രവചരിക്കുന്നുണ്ട്. വീഡിയോ പങ്കുവെച്ചതിനു ശേഷം കോണ്‍ഗ്രസിനെ ട്രോളി നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
ഇതിനെ ചൊല്ലിയുള്ള രസകരമായ ട്വീറ്റ് ഇങ്ങനെയാണ്, ദൈവത്തിനു നന്ദി!! രാഹുല്‍ജി ഒന്നുകില്‍ റാലിയില്‍ പങ്കെടുത്തിട്ടില്ല, അല്ലെങ്കില്‍ റാലിയില്‍ നിന്നും ഒഴിവായി, അതുമല്ലെങ്കില്‍ റാലിയില്‍ ക്ഷണിക്കപ്പെട്ടിട്ടില്ല. തീര്‍ച്ചയായും അവര്‍ രാഹുല്‍ ബജാജ് സിന്ദാബാദ് എന്നും ആക്രോശിക്കുമായിരുന്നു' ഒപ്പം 'എപ്പോഴാണ് പ്രിയങ്കാ ചോപ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നത്?,എന്ന് മറ്റൊരു ട്വീറ്റും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ എത്തിയ വിദ്യര്‍ത്ഥികള്‍ക്ക് തങ്ങള്‍ എന്തിനാണ് പ്രതിക്ഷേധിക്കുന്നതെന്നു പോലും അറിയാത്ത ഒരു സാഹചര്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ ദേശീയ നേതാക്കളുടെ പൂര്‍ണ പേരുകള്‍ പോലും തിരിച്ചറിയാത്ത പ്രദേശിക നേതാക്കളുടെ വീഡിയോ വൈറലാകുന്നത്