പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ വിസ്താര എയർലൈൻസ് ശ്രമിച്ചേക്കുമെന്ന് സൂചന. 

 

 

 

 

 

 

 

 

 

100 ശതമാനം ഓഹരികൾക്കുള്ള വാഗ്ദാനം മൂല്യവത്താണെന്ന രീതിയിലാണ് വിസ്താരയിൽനിന്നുള്ള അനൗദ്യോഗികപ്രതികരണം.

 

 

 

 

 

 

 

 

ടാറ്റ സൺസിന് 51 ശതമാനം പങ്കാളിത്തമുള്ള വിമാനക്കമ്പനിയാണ് വിസ്താര.

 

 

 

ടാറ്റയ്ക്ക് എയർ ഇന്ത്യയോട് മറ്റൊരു ആകർഷണം കൂടിയുണ്ട്. ജെ.ആർ.ഡി. ടാറ്റ തുടങ്ങിയ ‘ടാറ്റാ എയർലൈൻസ്’ ആണ് പിന്നീട് സർക്കാർ ഏറ്റെടുത്ത് ‘എയർ ഇന്ത്യ’ ആക്കി മാറ്റിയത്. ആ കമ്പനി തിരികെ ടാറ്റ കുടുംബത്തിലേക്കെത്തുമോയെന്നാണ് കാത്തിരിക്കുന്നത്. വിസ്താര മാത്രമല്ല, ഏഴുകമ്പനികൾ എയർ ഇന്ത്യയ്ക്കായി താത്പര്യമറിയിച്ചിട്ടുണ്ടെന്നാണ് ഏതാനും ആഴ്ചമുമ്പ് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി വെളിപ്പെടുത്തിയത്.

 

 

 

 

 

 

 

 

 

 

 

 

 

 

100 ശതമാനം ഓഹരികളും നിയന്ത്രണവും ലഭിക്കുമെന്നത് വിദേശ കമ്പനികൾക്കടക്കം താത്പര്യമുണ്ടാക്കുന്നതാണ്.

മാർച്ച് 17-നാണ് താത്പര്യപത്രം സമർപ്പിക്കേണ്ട അവസാനതീയതി. ഇതിനകം കൂടുതൽതുക ആരു സമർപ്പിക്കുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. എയർ ഇന്ത്യ വിൽക്കുന്നതുസംബന്ധിച്ച രേഖകൾ ലഭിച്ചതായും ഒട്ടേറെ കാര്യങ്ങൾ പരിശോധിക്കാനുണ്ടെന്നും ടാറ്റ അധികൃതർ സൂചിപ്പിച്ചു. അതേസമയം, ടാറ്റ സൺസ് ഔദ്യോഗികമായി ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. 

 

 

 

 

 

 

വിസ്താര രംഗത്തെത്തിയാൽ മറ്റേതെങ്കിലും നിക്ഷേപകരുമായോ വിമാനക്കമ്പനികളുമായോ ചേർന്നായിരിക്കും സമീപിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്

మరింత సమాచారం తెలుసుకోండి: