ഇരട്ട ചങ്കൻ ആള് പുലിയാണ്! പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി എന്ന് പിണറായി വിജയന്‍ പറഞ്ഞതായി മോദി രാജ്യസഭയില്‍ ആരോപിച്ചിരുന്നു.  കേരളത്തില്‍ അനുവദിക്കാത്തത് ദല്‍ഹിയില്‍ തുടരണമെന്ന് വാദിക്കുന്നത് എന്തിനെന്നും മോദി ചോദിച്ചിരുന്നു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം വസ്തുതാ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ സംബന്ധിച്ചു പറഞ്ഞു.

 

 

 

   ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ ചുട്ട മറുപടി എത്തിയത്.ഫേസ്ബുക് പോസ്റ്റിലൂടെയാണ് പിണറായി വിജയൻ ഇതിനെതിരെ എത്തിയത്.ആര്‍.എസ്.എസിനും എസ്.ഡി.പി.ഐയ്ക്കുമെതിരെ പ്രതികരിക്കാന്‍ കേരളത്തിന് പുറത്തു നിന്നും ആരുടേയും ട്യൂഷൻ വേണ്ടായെന്നാണ് മുഘ്യമന്ത്രി ചുരുക്കത്തിൽ സൂചിപ്പിച്ചത്. ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അത് ജനാധിപത്യപരമാണ്.

 

 

 

   ഈ കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ തകര്‍ക്കാനും അവഹേളിക്കാനും ചിലര്‍ക്ക് അത്യാഗ്രഹമുണ്ട്. അത്തരം അതിമോഹക്കാര്‍ക്കു കേരളം ഒന്നിച്ചു നിന്ന് തന്നെ മറുപടി നല്‍കും’,ഇങ്ങനെയാണ്  മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.ഒരു വര്‍ഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല.

 

 

    വിവേചനപരവും ഭരണഘടനാമൂല്യങ്ങളുടെ നിരാസവുമായ പൗരത്വ ഭദഗതി നിയമത്തിനെതിരെ ജാതി-മത-കക്ഷി ഭേദമില്ലാത്ത ജനകീയ പ്രതിഷേധമാണ് കേരളം ഉയര്‍ത്തുന്നത്. വര്‍ഗീയ ലക്ഷ്യത്തോടെ ആര്‍ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നിയമ ഭേദഗതിയെ മത നിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്. അതിലാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്. ആ മുന്നേറ്റത്തില്‍ നുഴഞ്ഞു കയറുന്ന വര്‍ഗീയ ശക്തികളെ തടുത്തു നിര്‍ത്താനും തുറന്നു കാട്ടാനും മതനിരപേക്ഷ കേരളത്തിന് കരുത്തുണ്ട്.

 

 

 

   ചില സമരങ്ങളില്‍ എസ് ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമര്‍ശം ഉത്തമ ബോധ്യത്തിലാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ട തകര്‍ക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണ് എന്ന ശരിയായ ബോധ്യമാണ് കേരളത്തെ നയിക്കുന്നത്. ആ മഹാ പ്രതിരോധത്തില്‍ വര്‍ഗീയതയുടെ വിഷം തേക്കാന്‍ ആര് ശ്രമിച്ചാലും ചെറുത്തു തോല്‍പ്പിക്കും.

 

 

 

കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണമെന്നും മുഘ്യ മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയുണ്ടായി. ആര്‍എസ്എസിന്റെയും എസ് ഡിപിഐയുടെയും വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലും ഒന്നാം സ്ഥാനത്താണ് കേരളം എന്നത് കൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നവരില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഉണ്ടാകുന്നത് വളരെ മ്ലേച്ഛമായ ഒരു കാര്യമാണെന്നും പിണറായി വിജയൻ കൂട്ടി ചേർത്തു. 

మరింత సమాచారం తెలుసుకోండి: