ഇന്ത്യൻ രാഷ്‌ട്രീയം  കാത്തിരിക്കുന്ന ഡൽഹി വോട്ടെടുപ്പ് തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്.70 സീറ്റുകളിലേക്കായി 672 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.1.47 കോടിയോളം വോട്ടർമാർ പോളിങ് ബൂത്തിൽ എത്തുമെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. വളരെയധികം പ്രതീക്ഷയിലാണ്,ആം ആദ്മി പാർട്ടിയും, നേതാക്കളും.

 

 

 

 

   കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണമികവ് അധികാരം നിലനിർത്താനുള്ള അവസരം വീണ്ടും നൽകുമെന്നു തന്നെയാണ് കരുതുന്നത്.കേന്ദ്രഭരണത്തിൻ്റെ സ്വാധീനവും, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ നേട്ടവും നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

 

 

 

 

 

    ഇതിനോടകം കോൺഗ്രസ് നേതക്കാളായ  രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും  വോട്ട് രേഖപ്പെടുത്തി. എന്നാൽ മറ്റൊരു പ്രധാന ആരോപണമുമായി മുഖ്യമന്ത്രി കെജ്രിവാൾ രംഗത്തെത്തിയിരുന്നു.ഡൽഹി തെരഞ്ഞെടുപ്പിനു തൊട്ടുമുന്നായി എതിരാളികൾ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നെന്ന ആരോപണവുമായാണ് അദ്ദേഹം എത്തിയത്.

 

 

 

 

 

 

    പ്രതിപക്ഷം വോട്ടർമാർക്ക് പണം വിതരണം ചെയ്യുകയാണെന്നും ഗൂഢാലോചന നടക്കുകയാണെന്നും കാട്ടി നിരവധി കോളുകളാണ് തനിക്ക് വരുന്നതെന്നും, എല്ലാവരോടും പറയാനുള്ളത് സത്യം നിങ്ങൾക്കൊപ്പമാണെന്നാണ്.

 

 

 

   കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ആശിർവാദവും ലഭിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി ആസുത്രണം ചെയ്യപ്പെട്ട എല്ലാ ഗൂഢാലോചനയും തകർന്നു. ദൈവത്തിൽ വിശ്വസിക്കുക. എല്ലാ വിശുദ്ധശക്തികളും നിങ്ങൾക്കൊപ്പമാണ്.' കെജ്രിവാൾ പറഞ്ഞു.വോട്ടെടുപ്പിന് തൊട്ടുമുൻപ് സ്ത്രീ വോട്ടർമാരോട് ഒന്നുകൂടി ചിന്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കെജ്രിവാൾ രംഗത്തെത്തിയിരുന്നു.

 

 

 

 

 

   ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണയും ഡൽഹിയിൽ അരങ്ങേറുന്നത്.ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവും സമരവും വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആം ആദ്‌മിയും കോൺഗ്രസും. ഈ സാഹചര്യത്തിൽ ഇതുവരെ കാണാത്ത ശക്തമായ പ്രചാരണമാണ് ബിജെപി ഡൽഹിയിൽ നടത്തിയത്. മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായുമാണ് പ്രചാരണം നയിച്ചത്. 

మరింత సమాచారం తెలుసుకోండి: