വാലെന്റൈൻസ്‌ ഡേയിൽ ആഘോഷങ്ങളോ,കറങ്ങി നടത്തമോ ഇനി അനുവദിക്കില്ല! ഇങ്ങനെയൊരു ഭീഷണിയുമായി ഭീഷണിയുമായി തെലങ്കാന ബജ്‌റംഗ്ദള്‍ എത്തിയിട്ടുണ്ട്.

 

 

 

   വാലന്‍റൈന്‍ ദിനാഘോഷങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും പാർക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയുകയും ചെയ്യും. .ഒപ്പം വിദേശ കമ്പനികളുടെ ലാഭത്തിനായി ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്ന ഒന്നും അനുവദിക്കില്ലെന്നാണ്  ബജ്റംഗ്ദളിന്‍റെ മുന്നറിയിപ്പ്.

 

 

 

   പകരം  ഫെബ്രുവരി 14 പുൽവാമ ദിനമായി ആചരിക്കണം. അന്ന് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായുള്ള  ഒരു ദിവസമായി വേണം കാണാനെന്നും, അല്ലാതെ ആ ദിവസം കമിതാക്കൾ തോന്ന്യാസം കാണിക്കരുതെന്ന്

 

 

 

വലന്റൈന്‍സ് ദിനത്തില്‍ കറങ്ങി നടന്നാൽ യുവതീയുവാക്കൾക്ക് പണി കിട്ടും!

    ബജ്റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ്  ചന്ദര്‍ പറയുന്നു. പ്രണയത്തിന്‍റെ പേരും പറഞ്ഞ് പാർക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കൾ ഇന്ത്യൻ സംസ്കാരത്തിനു കളങ്കം വരുത്തുകയാണ്.

 

 

    അങ്ങനെ ചെയ്യുന്നതു വഴി മാതാപിതാക്കൾക്ക് നാണക്കേട് ഉണ്ടാക്കുന്നതിനൊപ്പം സ്വദേശി സംസ്കാരത്തെയും തകർക്കുകയാണ്. നമ്മുടെ സംസ്കാരത്തെപ്പറ്റി അവർ മനസ്സിലാക്കണം.

 

 

    ഞങ്ങൾ അത് അവർക്ക് വിശദീകരിച്ചു  നൽകുമെന്നും ബജ്റംഗ്ദൾ പറയുന്നു. സ്‌നേഹത്തിന് സംഘടന എതിരല്ലെന്നും എന്നാല്‍, വലന്റൈന്‍സ് ദിനത്തിനും സംസ്‌കാരത്തിന് വിരുദ്ധമായ വസ്ത്രധാരണത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

 

 

    കുത്തക കമ്പനികളാണ് വാലന്റൈന്‍സ് ഡേയെ പ്രോത്സാഹിപ്പിക്കുന്നത്. പ്രത്യേക ഓഫറുകള്‍ നല്‍കി കുത്തക കമ്പനികള്‍ യുവതീയുവാക്കളെ വശത്താക്കി ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുന്നു.മുന്നറിയിപ്പുമായി തെലങ്കാന ബജ്‌റംഗ്ദള്‍.ബജ്റംഗ്ദൾ പ്രണയത്തിന് എതിരല്ലെന്നും പ്രണയ ദിനത്തിനും  മാത്രമാണ് എതിർപ്പ് പ്രകടിപ്പിക്കുന്നതെന്നും അവർ പറയുന്നു.

 

 

 

 

 

 

 

    മാളുകളുടെ ഉടമസ്ഥരും ഇവന്റ് മാനേജര്‍മാരും യുവതീ യുവാക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കുകയാണ്. എന്തായാലും വാലെന്റൈൻസ് ഡേയിൽ സംസ്കാരത്തിന് നിരക്കാത്ത ഒരു പരിപാടിയും അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് തെലങ്കാന ബജ്‌റംഗ്ദള്‍.

మరింత సమాచారం తెలుసుకోండి: