പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഫാസിസ്റ്റാണോ? ഇങ്ങനെ ഒരു ചോദ്യത്തിന് മറുപടി നൽകിയായിരുന്നു, ബോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജാവേദ് അക്തര്‍ എത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറക്കുവേണ്ടി പ്രശസ്ത സംവിധായകന് മഹേഷ് ഭട്ടുമായ നടന്ന അഭിമുഖ സംഭാഷണത്തിലാണ് ജാവേദ് മോദിയുടെ ഫാസിസം വ്യക്തമാക്കിയത്.
മോദി ഒരു ഫാസിസ്റ്റാണ് എന്നു താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജാവേദ്. ."തീര്‍ച്ചയായും", എന്നായിരുന്നു ജാവേദ് അക്തറിന്റെ മറുപടി.
ഫാസിസ്റ്റുകള്‍ക്ക് തലയില്‍ കൊമ്പൊന്നുമുണ്ടാവില്ല. ഫാസിസം എന്നത് ഒരു ചിന്താഗതിയാണ്. ഞങ്ങളാണ് എല്ലാവരെക്കാളും മെച്ചപ്പെട്ടവര്‍ എന്ന ചിന്തയാണ് അവര്‍ക്കുള്ളത്.
നമ്മളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഇവരാണ്. ഒരു കൂട്ടം ജനങ്ങളെ ഒന്നായി എപ്പോള്‍ വെറുക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ഒരു ഫാസിസ്റ്റാവുന്നു,’ ജാവേദ് അക്തര്‍ പറഞ്ഞു.
2011 ല്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണമാണ് ലോകവ്യാപകമായി ഇസ്ലാമോഫോബിയ വ്യാപിപ്പിച്ചത്. പക്ഷെ ഇവിടത്തെ അതായത് ഇന്ത്യയിലെ ഇസ്ലാമോഫോബിയ നിര്‍മിച്ചെടുത്തതാണ്.
കാരണം, ഒരു സാധാരണ ഇന്ത്യക്കാരന് മുസ്ലിമിനെ ഭയപ്പെടുന്നതായി എനിക്കു തോന്നുന്നില്ലായെന്നും അദേഹം കൂട്ടി ചേർത്തു. ഒപ്പം മുസ്ലിം വിദ്വേഷമാണ് ബി.ജെ.പിക്ക് അധികാരത്തില്‍ തുടരാനുള്ള ഏക പിടിവള്ളിയെന്നും മഹേഷ് ഭട്ട് ആരോപിച്ചു. മുസ്ലിംങ്ങളെ വെറുക്കുകയെന്നത്, ബിജെപിയുടെ, ജീവിതമാര്‍ഗമാണ്.
നമ്മള് അതിന് മുമ്പില്‍ നിശബ്ദരാവരുതെന്നും മഹേഷ് ഭട്ട് കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരയും പൗരത്വ രജിസ്റ്ററിനെതിരെയും നേരത്തെയും ജാവേദ് അക്തറും മഹേഷ് ഭട്ടും രംഗത്തെത്തിയിരുന്നു.
മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരയും പൗരത്വ രജിസ്റ്ററിനെതിരെയും നേരത്തെയും ജാവേദ് അക്തറും മഹേഷ് ഭട്ടും രംഗത്തെത്തിയിരുന്നു.
മോദിയുടെ ഫാസിസം വ്യക്തമാക്കി തിരക്കഥാകൃത്ത്! മുസ്ലിം വിദ്വേഷിയും,ഫാസിസ്റ്റുമാണ് മോദി! .സംവിധായകന്റെ ആരോപണം ശരിയോ?