രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും 24-ന് ഇന്ത്യയിലെത്തും. അഹമ്മദാബാദിൽ വിമാനമിറങ്ങുന്ന ട്രംപ് തുടന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ‘നമസ്‌തെ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് സബർമതി ആശ്രമത്തിൽ സന്ദർശനം, ആഗ്രയിലെ താജ് മഹലിലേക്ക് യാത്ര. പിന്നീടുള്ള സമയം തലസ്ഥാനത്തവും അമേരിക്കൻ പ്രസിഡണ്ട് ചിലവഴിക്കുക.

 

 

 

    അഹമ്മാദാബിൽ എത്തുമ്പോഴും തിരിച്ചു പോകുമ്പോഴുമെല്ലാം അമേരിക്കൻ പ്രെസിഡന്റിനായി സീക്രട്ട് സർവീസ് ഒരുക്കിയ വാഹനങ്ങളിലാണ് ട്രംപ് യാത്ര ചെയ്യുക. വിമാനം, ഹെലികോപ്റ്റർ, കാർ എന്നിങ്ങനെ പോകുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹന ശേഖരത്തെപ്പറ്റി അറിയാം.അഹമ്മദാബാദിൽ ഡൊണാൾഡ് ട്രംപും ഭാര്യയും എത്തുക എയർ ഫോഴ്സ് വണ്ണിൽ ആണ്.

 

 

   പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനം ബോയിംഗ് 747-200 ബി സീരീസ് അടിസ്ഥാനമാക്കിയ കസ്റ്റമൈസ്ഡ് മോഡൽ ആണ്. ഇലക്ട്രോ മാഗ്നറ്റിക്ക് തരംഗങ്ങളെ ചെറുക്കും വിധമാണ് എയർ ഫോഴ്സ് വണ്ണിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ആകാശത്ത് നിന്ന് ആക്രമണമുണ്ടായത് പോലും ചെറുക്കും വിധം ആയുധങ്ങളും തോക്കുകളുമൊക്കെ എയർ ഫോഴ്സ് വണ്ണിലുണ്ട്.

 

 

 

    അമേരിക്കൻ പ്രസിഡന്റിനായി വിപുലമായ സ്യൂട്ട് ഉൾപ്പെടെ മൂന്ന് നിലകളായാണ് എയർ ഫോഴ്സ് വൺ ക്രമീകരിച്ചിരിക്കുന്നത്. പ്രെസിഡെൻഷ്യൽ സ്യൂട്ടിൽ കിടപ്പറ, ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം എന്നിവ ഉൾപ്പെടുന്നു. ഇത് കൂടാതെ ഒരു വലിയ ഓഫീസ്, ലാവറ്ററി, കോൺഫറൻസ് റൂം ഈ വിമാനത്തിലുണ്ട്. ഓപ്പറേറ്റിംഗ് റൂമിനൊപ്പം ഒരു മെഡിക്കൽ സ്യൂട്ടും സ്ഥിരമായി ഒരു ഡോക്ടറും ഉണ്ട്. ഭക്ഷണം വിളമ്പുന്ന രണ്ട് ഗാളികളിലായി ഒരു സമയം 100 പേർക്ക് ഭക്ഷണം കഴിക്കാം എയർ ഫോഴ്സ് വണ്ണിൽ.

 

 

    കഴിഞ്ഞില്ല, യാത്രക്കിടെ ആകാശത്തുവച്ചുതന്നെ ഇന്ധനം നിറക്കാം എയർ ഫോഴ്സ് വണ്ണിൽ. മണിക്കൂറിൽ 1128 കിലോമീറ്റർ വേഗത്തിൽ വരെ പറക്കാവുന്ന എയർ ഫോഴ്സ് വണ്ണിന് 12,550 കിലോമീറ്റർ ഒരു ഫുൾ ടാങ്ക് ഇന്ധനത്തിൽ പറക്കാം. 26 ക്രൂ മെംബേർസ് അടക്കം 102 പേർക്ക് സഞ്ചരിക്കാനുള്ള ശേഷിയുണ്ട് എയർ ഫോഴ്സ് വണ്ണിന്.അഹമ്മദാബാദിൽ വന്നിറങ്ങുന്ന ട്രംപും സംഘവും മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യുക അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാറായ ദി ബീസ്റ്റിൽ ആവും.

 

 

    കാഡിലാക് ബ്രാൻഡിന്റെ ഡിടിഎസ്സിനോട് സാമ്യം തോന്നുന്ന ഡിസൈനിൽ നിർമിച്ചിരിക്കുന്ന ബീസ്റ്റ്, ട്രാക്കിന്റെ ഷാസി അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്. ബോംബ് ബ്ലാസ്റ്റുകൾ പോലും ചെറുക്കാവുന്ന വിധം സ്റ്റീൽ, അലുമിനിയം, ടൈറ്റാനിയം, സെറാമിക് എന്നിവ ചേർന്ന് പ്രത്യേകം തയ്യാറാക്കിയതാണ് ബീസ്റ്റിന്റെ ബോഡി.

 

 

 

    ഏകദേശം 5-ഇഞ്ചോളം വീതിയുണ്ട് ഓരോ ബോഡി പാനലുകൾക്കും. അതുകൊണ്ടുതന്നെ ഭാരം വളരെ കൂടുതലാണ്, 6350 കിലോഗ്രാം. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ, ടിയർ ഗ്യാസ് കാനൻ, പമ്പ്-ആക്ഷൻ ഷോട്ട്ഗൺ, സ്‌മോക്ക് ഡിസ്പെൻസർ എന്നിങ്ങനെ പോകുന്നു ബീസ്റ്റിലെ ആക്രമണ സംവിധാനങ്ങൾ. ഹെഡ്‌ലൈറ്റുകൾ ഓഫ് ആയിരിക്കുമ്പോൾ പോലും രാത്രി സമയത് ഡ്രൈവ് ചെയ്യാൻ സഹായിക്കുന്ന നൈറ്റ് വിഷൻ ക്യാമറകൾ, തേയ്മാനവും പഞ്ചറും ചെറുക്കുന്ന ടയറുകൾ എന്നിവ ബീസ്റ്റിലുണ്ട്.രാസായുധ ആക്രമണമുണ്ടായാൽ പോലും ബീസിറ്റിന്റെ ഇന്റീരിയർ സുരക്ഷിതമാണ്.

 

 

 

   ഓക്സിജൻ വിതരണം ഉൾപ്പെടെ ബീസ്റ്റിൽ ലൈഫ് സപ്പോർട്ട് യൂണിറ്റ് ഉണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രസിഡന്റിന്റെ അതെ ഗ്രൂപ്പ് രക്തവും, ഡിഫൈബറിലേറ്ററും ഇന്റീരിയറിൽ സൂക്ഷിച്ചിട്ടുണ്ട്. വെടിയുണ്ടകളെ പോലും ചെറുക്കുന്ന ആർമേർഡ് പെട്രോൾ ടാങ്ക് ആണ് ബീസ്റ്റിന്റെ മറ്റൊരു പ്രത്യേകത. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ഡ്രൈവിംഗിനായി പ്രത്യേക പരിശീലനം നേടിയ സിഐഎ ഏജന്റാണ് ബീസ്റ്റ് ഡ്രൈവ് ചെയ്യുക. രാസായുധ ആക്രമണമുണ്ടായാൽ പോലും ബീസിറ്റിന്റെ ഇന്റീരിയർ സുരക്ഷിതമാണ്. ഓക്സിജൻ വിതരണം ഉൾപ്പെടെ ബീസ്റ്റിൽ ലൈഫ് സപ്പോർട്ട് യൂണിറ്റ് ഉണ്ട്.

 

 

   അടിയന്തര സാഹചര്യമുണ്ടായാൽ പ്രസിഡന്റിന്റെ അതെ ഗ്രൂപ്പ് രക്തവും, ഡിഫൈബറിലേറ്ററും ഇന്റീരിയറിൽ സൂക്ഷിച്ചിട്ടുണ്ട്. വെടിയുണ്ടകളെ പോലും ചെറുക്കുന്ന ആർമേർഡ് പെട്രോൾ ടാങ്ക് ആണ് ബീസ്റ്റിന്റെ മറ്റൊരു പ്രത്യേകത. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ഡ്രൈവിംഗിനായി പ്രത്യേക പരിശീലനം നേടിയ സിഐഎ ഏജന്റാണ് ബീസ്റ്റ് ഡ്രൈവ് ചെയ്യുക.ദി ബീസ്റ്റിനെയും, മറീൻ വൺ വണ്ണിനെയും ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നുള്ളതാണ് സി 17 ഗ്ലോബ് മാസ്റ്റർ കാർഗോ വിമാനത്തിന്റെ ചുമതല.

 

 

 

   ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും സഞ്ചരിക്കാനുള്ള വാഹനങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ, സ്നിപ്പർ യൂണിറ്റുകൾ, അഗ്നി സുരക്ഷാ ഉപകരണങ്ങൾ, സ്പൈ ക്യാമറകൾ എന്നിവയും വഹിച്ചു ആദ്യ സി 17 ഗ്ലോബ് മാസ്റ്റർ ഇന്ത്യയിലെത്തിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പവർ കൂടിയ കാർഗോ വിമാനങ്ങളിലൊന്നാണ് ബോയിങ്ങിന്റെ സി 17 ഗ്ലോബ് മാസ്റ്റര്‍‌. ഏതു ദുർഘട പിടിച്ച സാഹചര്യങ്ങളിലും പ്രവർത്തിക്കാനുള്ള മികവാണ് സി-17നെ ലോകരാഷ്രങ്ങൾക്കിടയിൽ പ്രീയങ്കരമാക്കുന്നത്.

 

 

 

   2,65,352 കിലോഗ്രാം വരെ ഭാരം വഹിച്ചു പറന്നുയരാൻ പറ്റുന്ന ഒരു ഭീമാകാരൻ കാർഗോ വിമാനമാണ് സി 17 ഗ്ലോബ് മാസ്റ്റർ. അതുകൊണ്ടുതന്നെ ലോകത്തെ സൈനിക ശക്തികളുടെ പ്രിയ കാർഗോ വിമാനമാണ് സി 17 ഗ്ലോബ് മാസ്റ്റർ. ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, കുവൈറ്റ്, ഖത്തർ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും സി 17 ഗ്ലോബ് മാസ്റ്റർ ഉപയോഗിക്കുന്നുണ്ട്.അഹമ്മദാബാദിലെ ട്രംപിന്റെ റോഡ്ഷോയിൽ ദി ബീസ്റ്റ് മാത്രമല്ല ഉണ്ടാവുക. ഒരു വാൻ വാഹനവ്യൂഹവുമായാണ് ബീസ്റ്റിൽ അമേരിക്കൻ പ്രസിഡണ്ട് യാത്ര ചെയ്യുക.

 

 

 

   'ഹോക്കി' എന്ന് വിളിപ്പേരുള്ള കൗണ്ടർ അറ്റാക്ക് വാഹനം ആണ് ഇതിൽ പ്രധാനം. പ്രത്യാക്രമണത്തിനുള്ള സർവ സന്നാഹങ്ങളുമുള്ള ഹോക്കികൾ സാധാരണ ഗതിയിൽ ഫോർഡ് എഫ് 350 പിക്ക് അപ്പ് ട്രക്ക് ആയിരിക്കും. പ്രസിഡൻഷ്യൽ ലിമോസിന് (ബീസ്റ്റ്) തൊട്ടുപുറകിലായ് യുഎസ് സീക്രട്ട് സർവീസ് ഓഫീസർമാർ സഞ്ചരിക്കുന്ന കാർ ആണ് 'ഹാഫ്ബാക്ക്'. ഇലക്ട്രോണിക് റെസ്പോൺസ് ഡിഫെൻസ് വാഹനമായ 'വാച്ച്ടവർ' ഹാഫ്ബാക്കിന് പുറകിലായി സഞ്ചരിക്കും.

 

 

 

   സിഗ്നൽ ജാമറുകൾ, ഡിറ്റനേറ്റിംഗ് ഉപകരണങ്ങൾ എന്നിവ നിറഞ്ഞ തടസ്സമില്ലാത്ത ആശയവിനിമയം പ്രെസിഡന്റിനു ഉറപ്പു വരുത്തുക എന്നുള്ളതാണ് വാച്ച്ടവർ കാറിന്റെ ചുമതല. കൺട്രോൾ വാഹനങ്ങൾ, ആംബുലൻസ്, മാധ്യമപ്രവർത്തകർക്കുള്ള ബസ്, ലീഡ് കാർ, റൂട്ട് കാർ, സ്വീപ്പർ കാർ എന്നിവയും ചേർന്നതാണ് അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹം.

మరింత సమాచారం తెలుసుకోండి: