താനുമായി വളരെയധികം ആത്മബന്ധമുണ്ടായിരുന്നവരായിരുന്നു അപകടത്തില്‍ മരിച്ച ഡ്രൈവര്‍മാരെന്ന് മുന്‍ കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ ജെ. തച്ചങ്കരി. ഏഷ്യാനെറ്റ് ന്യൂസിലാണ് തച്ചങ്കരി അഭിപ്രായം പറഞ്ഞത്. മികച്ച സേവനത്തിനുള്ള അംഗീകാരം നേടിയ ഡ്രൈവര്‍മാരാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. വാര്‍ത്ത പരന്നതോടെ പ്രധാനമന്ത്രിയടക്കം നിരവധിയാളുകളാണ് അനുശോചനം രേഖപ്പെടുത്തിയത്.

 

 

 

    അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ വളരെയധികം വിഷമം തോന്നിയതായി മുന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. താനുമായി എപ്പോഴും ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ഗിരീഷ് എന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. അവര്‍ക്ക് ഇത് സംഭവിച്ചതില്‍ അതിയായ ദുഖമാണുള്ളത്. വളരെയധികം ശ്രദ്ധിച്ച് മാത്രം വാഹനമോടിക്കുന്നവരാണ് ഇവര്‍.

 

 

 

   രാത്രി യാത്രകള്‍ക്കായി പകല്‍ ഉറങ്ങിയ ശേഷമാണ് വാഹനം ഓടിക്കുന്നതെന്നു മദ്യപിക്കുന്ന ശീലമില്ലാത്തവരാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയത്. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍ കടുത്ത മനോവിഷമം ഉണ്ടായി. തന്റെ പ്രാര്‍ത്ഥനയും ചിന്തയും അപകടത്തില്‍പെട്ട് മരിച്ചവരുടെ കുടുംബാങ്ങള്‍ക്കൊപ്പമാണ്.

 

 

 

   പരിക്കേറ്റവര്‍ അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ദുഖകരമായ സംഭവമാണ് ഇന്ന് ഉണ്ടായത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് പോന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍ പെട്ടത് നേരത്തെ കിട്ടിയി വിവരം അനുസരിച്ചാണെങ്കില്‍ 19 പേര്‍ മരിച്ചതായാണ് വിവരം നിരവധിയാളുകള്‍ക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഗതാഗത മന്ത്രിയും കൃഷി മന്ത്രിയും സ്ഥലത്തേക്ക് പോയിട്ടുണ്ട്.

 

 

 

   പാലക്കാട് എസ്പിയും രാവിലെ തന്നെ സ്ഥലത്ത് എത്തിയിട്ടുണ്ട്. പാലക്കാട് കളക്ടറും ആങ്ങോട്ടേക്ക് പോകുന്നുണ്ട്. ആവശ്യമായ മറ്റ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ചികിത്സ ലഭ്യമാക്കുന്നതിന് ഒരു മെഡിക്കല്‍ ടീമിനെ അയക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

 

 

 

   അപകടവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇതിനൊപ്പം പരിക്കേറ്റവരേയും മൃതദേഹങ്ങള്‍ കൊണ്ടു വരുന്നതിനും ആംബുലന്‍സുകള്‍ അയച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പത്ത് കനിവ് ആംബുലന്‍സുകളും പത്ത് 108 ആംബുലന്‍സുകളുമാണ് അയച്ചിരിക്കുന്നത്.

 

 

 

   പരിക്ക് പറ്റിയവരെ കേരളത്തിലേക്ക് എത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

 

 

 

  അപകടത്തില്‍പെട്ട എല്ലാ സഹായവും അടിയന്തരമായി എത്തിക്കണമെന്ന് അദ്ദേഹം കേരള തമിഴ്നാട് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

 

 

 

మరింత సమాచారం తెలుసుకోండి: