കർണാടകം കേരളത്തിലേക്കുള്ള അതിർത്തി പാത അടച്ച വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരേ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്.

 

 

 

 

 

 

 

 

 

 

 

കർണാടകം വഴി അടച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. വിഷയത്തിൽ ഇടപെട്ട് കർശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കർണാടകത്തോട് സംസാരിക്കുന്നതെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. 

 

 

 

 

 

 

 

 

 

 

 

 

വിഷയത്തിൽ ഇടപെട്ട് അതിർത്തി പാതകൾ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ പാത തുറക്കാൻ കർണാടകം ഇതുവരെ തയ്യാറായിട്ടില്ല.

 

 

 

 

 

 

 

 

കർണാടകം കടത്തിവിടാത്തത് കാരണം ആംബുലൻസിലെത്തിയ ഒരു രോഗി മരിച്ച ദാരുണമായ സംഭവവും കഴിഞ്ഞ ദിവസമുണ്ടായിരുന്നു.

 

 

 

 

 

 

 

 

പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നിൽ ചില അഞ്ചാംപത്തികളുണ്ടെന്നും ധനമന്ത്രി ആരോപിച്ചു. ഇവരാണ് തൊഴിലാളികളെ നിയമലംഘനത്തിന് പ്രോത്സാഹിപ്പിച്ചതും ഒത്താശ ചെയ്ത് നൽകിയതും. തൊഴിലാളികളുടെ പ്രതിഷേധം സർക്കാറിനെതിരായ കലാപമാക്കി മാറ്റാൻ ശ്രമിച്ചവരുണ്ടെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കലാപത്തിന് ശ്രമം നടത്തിയവർക്കെതിരേ കർശന നടപടി യുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: