ഇന്ത്യയിലൊട്ടാകെ ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ ഇന്നുമുതൽ ലോക ഡൗണിന് ഇളവുകൾ.

 

ആരോഗ്യം, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം,സാമ്പത്തികം, സാമൂഹ്യമേഖല, ഓണ്‍െലെന്‍ വിദ്യാഭ്യാസം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

* ഇന്ധനനീക്കം, ഊര്‍ജവിതരണം, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം എന്നിവയ്ക്ക് അനുമതി,

* സ്വകാര്യ-വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി. സാമൂഹികഅകലം പാലിച്ചുകൊണ്ടാവണം എല്ലാ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്.

* വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിനു ഒറ്റ, ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി.

പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങള്‍. എന്നാല്‍, തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവര്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. അടിയന്തര പ്രാധാന്യം വരുന്ന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ഞായറാഴ്ച വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ.

* മണ്‍സൂണിന് മുന്‍പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്ക് അനുമതി.

* ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 24 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍വരും.ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും.

* ബാങ്കുകള്‍ ഇന്നു മുതല്‍ സാധാരണ സമയത്തു പ്രവര്‍ത്തിക്കും. എന്നാല്‍, റെഡ് സോണില്‍ ഉള്‍പ്പെടുന്ന മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്കു രണ്ട് വരെ മാത്രമായിരിക്കും പ്രവര്‍ത്തനം.

തുടരുന്ന നിയന്ത്രണങ്ങള്‍

* ഇളവുള്ള ജില്ലകളിലും ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ അനുവദിക്കില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാ, സംസ്ഥാന അതിര്‍ത്തികള്‍ കടക്കാനാകൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല.

ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങള്‍ തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

మరింత సమాచారం తెలుసుకోండి: