കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്ക്കുന്നതിനാല് സംസ്ഥാനത്തെ ഹോം ക്വാറന്റൈന് മാര്ഗ നിര്ദേശങ്ങള് പുതുക്കി ഉത്തരവിറക്കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു.

 

 

 

പരിമിതമായ സൗകര്യങ്ങളുള്ള ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈന് കേന്ദ്രങ്ങള് രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും       അതിനേക്കാള് മെച്ചം കേരളത്തില് ആദ്യ രണ്ട് ഘട്ടങ്ങളില് വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന് സംവിധാനം കര്ശനമായ മേല്നോട്ടത്തിലും കേരളത്തില് എത്തിച്ചേരുന്നവരുടെ     വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണ് ഉചിതമെന്ന് എക്സ്പേര്ട്ട് കമ്മിറ്റി ശിപാര്ശ ചെയ്തിട്ടുണ്ട്.

 

 

സര്ക്കാര് ഇക്കാര്യം പരിശോധിക്കുകയും ശിപാര്ശ അംഗീകരിക്കുകയും ചെയ്താണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി പറഞ്ഞു. 

 


ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും       വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും രോഗലക്ഷണമുള്ളവരെ തുടര് പരിശോധനകള്ക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയില് പ്രവേശിപ്പിക്കേണ്ടതുമാണ്.

 

 

ആര്.റ്റി.പി.സി.ആര്. പരിശോധന ഫലം നെഗറ്റീവ് ആകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള് പ്രകടിപ്പിക്കാത്തവരേയും 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില് അയക്കേണ്ടതാണ്. ഇങ്ങനെ ഹോം ക്വാറന്റൈനില് പാര്പ്പിക്കപ്പെടുന്നവര് പിന്നീട് രോഗലക്ഷണങ്ങള് പ്രകടിപ്പിക്കുകയാണെങ്കില് അവരെ ആര്റ്റിപിസിആര്.

 

 

 

പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും തുടര് നടപടികള് കൈക്കൊള്ളേണ്ടതുമാണ്.

ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവര്ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന് കര്ശനമായി നടപ്പാക്കേണ്ടതാണ്.

 

 അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടില് ഹോം ക്വാറന്റൈന് നിബന്ധനകള് പാലിക്കാന് കഴിയാത്ത സാഹചര്യമുണ്ടെങ്കില് അവര്ക്ക് സര്ക്കാര് നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില് പെയിഡ് ക്വാറന്റൈന് സൗകര്യമോ, സര്ക്കാര് ഏര്പ്പെടുത്തുന്ന ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈന് സൗകര്യമോ സ്വീകരിക്കാവുന്നതാണ്.

 

 

 

మరింత సమాచారం తెలుసుకోండి: