കൊച്ചി ∙ കടലിൽ ഒഴുകിനടന്ന മൽസ്യത്തൊഴിലാളികൾക്ക് രക്ഷകരായി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ടീം. 27 പേരടങ്ങുന്ന സംഘമാണ് കരയിലെത്താൻ സാധിക്കാതെ ഇന്നലെ രാത്രി കടലിൽ കുടുങ്ങിയത്. രാത്രി 12.30ന് കൺട്രോൾ റൂമിലേയ്ക്ക് നായരമ്പലം സ്വദേശിയും പരീക്ഷണം എന്ന ബോട്ടിന്റെ ഉടമയുമായ പുരുഷോത്തമനിൽ നിന്നു ലഭിച്ച സന്ദേശത്തെ തുടർന്നായിരുന്നു രക്ഷാ പ്രവർത്തനം.ചെല്ലാനത്തു നിന്നും നാലു നോട്ടിക്കൽ മൈൽ അകലെ കടലിൽ അലയുകയായിരുന്ന ബോട്ട് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. എൻജിൻ തകരാറിനെ തുടർന്നാണ് ഇവരുടെ കപ്പലിന് നിയന്ത്രണം നഷ്ടായത്. സിപിഒ പ്രഹ്ലാദൻ, ഗാർഡ് വിനു, ഗോപാല കൃഷ്ണൻ, സ്രാങ്ക് ദുർഗ രംഗൻ എന്നിവരാണ് മൽസ്യത്തൊഴിലാളികൾക്കു രക്ഷകരായത്


మరింత సమాచారం తెలుసుకోండి: