പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യംചെയ്തു. വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.
പാലാരിവട്ടം മേല്‍പ്പാല നിര്‍മണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. പാലാരിവട്ടം മേൽപ്പാലം ത്തിനു അനുമതി നൽകുക മാത്രമാ താൻ ചെയ്തതെന്നും കാര്യങ്ങൾ ചെയ്ത ഉദ്യോഗസ്ഥരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മേൽപ്പാല നിർമ്മാണം വൻ വിവാദത്തിന് വഴിതെളിച്ചതോടെയാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയെയും ചോദ്യംചെയ്യലിന് വിധേയമാക്കിയിരിക്കുന്നത്.