ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷിയോറനിനെ നാലു വര്‍ഷത്തേക്ക് വിലക്കി.
ട്രാക്ക് ആന്റ് ഫീല്‍ഡ് ഉത്തേജക മരുന്ന് ഉപയോഗ കേസുകള്‍ കൈകാര്യം ചെയ്യുന്ന അത്‌ലറ്റിക് ഇന്റഗ്രിറ്റി യൂണിറ്റ് (എ.ഐ.യു) ആണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ 2017-ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍മല നേടിയ രണ്ടു മെഡലുകളും ഈ സാഹചര്യത്തിൽ aതിരികെ വാങ്ങും.നിരോധിത സ്റ്റീറോയ്ഡുകളായ ഡ്രോസ്റ്റനോളോന്‍, മെറ്റെനോളോന്‍ എന്നിവയുടെ സാന്നിധ്യം നിര്‍മലയുടെ സാമ്പിളില്‍ കണ്ടെത്തി. ഇക്കാര്യം അംഗീകരിച്ച നിര്‍മല ഹിയറിങ്ങിന് അഭ്യര്‍ഥിച്ചില്ലെന്നും എ.ഐ.യു പറഞ്ഞു.