മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിന്‍റെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് തൊട്ടുമുമ്പ് കടബാധ്യതയെത്തുടർന്ന് കർഷകൻ ജീവനൊടുക്കി. ബിജെപിയുടെ ടീഷർട്ട് ധരിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ബുൽധാന ജില്ലയിലെ കർഷകനായ രാജു തൽവാരെ (35) ആണ് മരത്തിൽ തൂങ്ങി മരിച്ചത്. ബുൽധാനയിൽ കർഷകരുടെ മരണം വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഇത്തരത്തിൽ ഒരു ആത്മഹത്യ. ഇന്ന് ബുൽധാന, ജാൽഗൺ, മുംബൈ എന്നിവിടങ്ങളിൽ ഇന്ന് ദേവേന്ദ്ര ഫട്നാവിസിന്‍റെ തെരഞ്ഞെടുപ്പ് റാലികൾ നടക്കുന്നുണ്ട്. ഇതിനു മുന്നേ ബിജെപിയുടെ ടീഷർട്ടുമായി കർഷകൻ ആത്മഹത്യ ചെയ്തത് ഭരണപാർട്ടിയ്ക്ക് കനത്ത തിരിച്ചടിയാകുന്നതാണ്. മഹാരാഷ്ട്ര കൃഷിമന്ത്രി ഡോ. സഞ്ജയ് കുട്ടെയുടെ മണ്ഡലത്തിലാണ് കർഷക ആത്മഹത്യയെന്നതും ശ്രദ്ധേയമാണ്. നേരത്തെ സംസ്ഥാനത്തെ കർഷക ആത്മഹത്യകളെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എൻസിപി ചെയർമാനും മുൻ കേന്ദ്ര കൃഷിമന്ത്രിയുമായിരുന്ന ശരത് പവാറിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ശരത് പവാർ നടപ്പിലാക്കി നയങ്ങളാണ് സംസ്ഥാനത്ത് കർഷക ആത്മഹത്യകൾക്ക് കാരണമെന്നായിരുന്നു ഫട്നാവിസിന്‍റെ വിമർശനം.

మరింత సమాచారం తెలుసుకోండి: