കൂടത്തായി എന്ന ഗ്രാമത്തിലേക്കായിരുന്നു വെള്ളിയാഴ്ച കേരളത്തിന്റെ മൊത്തം കണ്ണുകളും. കൂട്ടമരണക്കേസിലെ ഒന്നാം പ്രതി ജോളിയെയും മറ്റ് പ്രതികളായ എം.എസ്. മാത്യുവിനെയും പ്രജികുമാറിനെയും തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ കൂടത്തായിക്കാര്‍ രോഷാകുലരായി. 'ജോളി ടീച്ചറെ' എന്ന് നേരത്തേ ബഹുമാനത്തോടെ വിളിച്ചവര്‍ ശകാരത്തോടെയാണ് അവരെ വരവേറ്റത്. മാത്യുവിനും പ്രജികുമാറിനും നാട്ടുകാരുടെ ശാപവാക്കുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു.
മരണം നടന്ന സ്ഥലങ്ങളിലെല്ലാം തെളിവെടുത്തു. രാവിലെ എട്ട് മുതല്‍ നാട്ടുകാരും മാധ്യമപ്പടയും കൂടത്തായി-ഓമശ്ശേരി റോഡില്‍നിന്ന് 100 മീറ്റര്‍ ഉള്വഴിയിലുള്ള പൊന്നാമറ്റം വീടിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു.കൊച്ചു കുട്ടികളും സ്ത്രീകളും പൊന്നാമറ്റം വീടിന് നാല് ഭാഗത്തും നിരന്നുനിന്നു. ഇതിനിടെ പൊലീസ് സംഘമെത്തി. താമരശ്ശേരി ഡിവൈ.എസ്.പിയുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍നിന്ന് പൊലീസുകാരും ദേശം കൈയടക്കി. ഈ വീട്ടിലേക്കുള്ള റോഡിലേക്ക് കാഴ്ചക്കാര്‍ വരുന്നത് പൊലീസ് തടഞ്ഞെങ്കിലും പലവഴിക്കും ആളുകള്‍ ഒഴുകിെയത്തി.
രാവിലെ10.50നാണ് വടകരയില്‍നിന്ന് അന്വേഷണ സംഘത്തിന്റെ വാഹനവ്യൂഹം എത്തിയത്. ആദ്യം ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ വാഹനം. പിന്നാെല വിവിധ ഉദ്യോഗസ്ഥരെ കയറ്റി അഞ്ച് പൊലീസ് ജീപ്പുകെളത്തി. ആദ്യം ബൊലേറോ ജീപ്പില്‍ മാത്യുവുമായി പൊലീസ് എത്തി. ഷവര്‍ലെ കാറില്‍ പ്രജികുമാറിനെയും പൊന്നാമറ്റത്തെ മുറ്റത്തേക്ക് കയറ്റി. നാട്ടുകാരുടെ കൂക്കിവിളിക്കിടെ ജോളിയുടെ 'എന്‍ട്രി' ആയിരുന്നു അവസാനം. ടാറ്റ സുമോ വണ്ടിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്. ഹരിദാസുമുണ്ടായിരുന്നു.