നാടിനെ ഭയപ്പെടുത്തും തരത്തിൽ വീട് കയറി ആക്രമണവും, വഴിയേ പോയ സ്ത്രീകളെ ഉപദ്രവിച്ചതായും പരാതി. ആയുധങ്ങളുമായി ബൈക്ക് എത്തിയ എട്ടു അംഗ സംഘമാണ് ഇതിനു പിന്നിൽ. കാറ്ററിംഗ് സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന

               അവനവഞ്ചേരി സ്വദേശി അജീഷിന്റെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്.ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജീഷിനെ അക്രമിച്ചതിനെ തുടർന്ന് റോഡിലും അവർ അക്രമം നടത്തി വിടുകയായിരുന്നു.

 ബൈക്കിൽ പോയ നിതിൻ എന്ന യുവാവിനെ തടഞ്ഞു നിർത്തി തലയിൽ വെട്ടുകയും ,ഇയാളുടെ രണ്ടു പവൻ മാലയും, ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളടങ്ങിയ പഴ്സും സംഘം തട്ടിയെടുത്തു. മാത്രമല്ല നിതിൻ സഞ്ചരിച്ച സുഹൃത്തിന്റെ ബൈക്ക് അക്രമികൾ വെട്ടി പൊളിക്കുകയും ചെയ്തു. തലയ്ക്കു പരിക്കേറ്റ നിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്. .

మరింత సమాచారం తెలుసుకోండి: