ഇന്ത്യയിൽ വിവാദമായ ഒന്നാണ് പൗരത്വ ഭേദഗതി നിയമവും അതിനെ തുടർന്നുള്ള സംഭവ വികാസങ്ങളും എന്നാൽ ഇവയിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല നിരവധിപേർ ഇതിൽ കുറ്റവാളികളായി ചുമത്തപ്പെട്ടിട്ടുമുണ്ട് . ഈ പേര് വിവരണങ്ങളും അവരുടെ ചിത്രങ്ങളും എടുത്ത് മാറ്റണമെന്നാണന് കോടതി ഇപ്പ്പോൾ ഉത്തരവിറക്കിയിരിക്കുന്നത് .

 

 

 

   ഹോര്‍ഡിങ്ങില്‍ ഇവരുടെ ചിത്രങ്ങളും പേരുകള്‍ക്കും പുറമെ നശിപ്പിച്ച പൊതുമുതലുകളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശത്തെ തുടർന്ന് ഇത്തരത്തില്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത് എന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പേര് പരസ്യമാക്കുന്നതിലൂടെ സ്വകാര്യതയ്ക്ക് മേലെയുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.

 

 

 

   ഈ സാഹചര്യത്തില്‍ പോസ്റ്ററുകള്‍ ഉടന്‍ നീക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്.തിങ്കളാഴ്ചയാണ് കുറ്റാരോപിതരുടെ ചിത്രം മാറ്റണമെന്ന് കോടതി ഉത്തരവിട്ടത്. കുറ്റാരോപിതരുടെ ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ക്കെതിരെ കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.

 

 

 

   അതേസമയം, ഇതുവരേയും കോടതി ഉത്തരവ് നടപ്പിക്കിയിട്ടില്ല.ഈ പോസ്റ്ററുകള്‍ മാറ്റണമെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഹോക്കോടതിയുടെ ഈ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

 

 

   വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത കുറ്റാരോപിതരായ പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ പോസ്റ്ററായി ഒട്ടിച്ച നടപടിയില്‍ സുപ്രീം കോടതിയെ സമീപിച്ച് യോഗി സര്‍ക്കാര്‍. 

మరింత సమాచారం తెలుసుకోండి: