മൂന്ന് മാസം മുമ്പ്, കൊച്ചിയിൽ, നടന്ന ക്രൂരതയുടെ നേർചിത്രം, പുറത്തു വരുന്നത്, ഇപ്പോഴാണ്. ചേര്‍ത്തല സ്വദേശിനി വിദ്യയെ, ഭർത്താവും, കാമുകിയും ചേർന്ന്, കൊന്ന് കുഴിച്ചു മൂടി.

 

 

തിരുവനന്തപുരത്ത്, വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം, തിരുനെൽവേലിയിൽ, കുഴിച്ചിടുകയായിരുന്നു.ഇതിനു ശേഷം, ആർക്കും, സംശയം തോന്നാതിരിക്കാൻ, വിദ്യയെ കാണാനില്ലെന്നു, പ്രേംകുമാർ, പൊലീസിൽ പരാതി നൽകി.

 

 

വിദ്യയുടെ  ഫോൺ, ദീർഘദൂര ട്രെയിനിൽ, ഉപേക്ഷിച്ചതിനു ശേഷമാണ്, കൊല നടത്തിയതും, പരാതി നൽകിയതും. കൊലയ്‌ക്ക് ശേഷം, 'ദൃശ്യം' സിനിമയുടെ മോഡലിലാണ്, പ്രതികൾ പ്രവർത്തിച്ചതെന്ന്, പൊലീസ് വ്യക്തമാക്കി. 

 

ഭർത്താവും കാമുകിയും ചേർന്ന് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. ഉദയം പേരൂരിൽ കഴിഞ്ഞ സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം. വിദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യയുടെ ഭർത്താവ് പ്രേംകുമാറിനെയും കാമുകി നഴ്സിങ്ങ് സൂപ്രണ്ടായ സുനിതയെയും പോലീസ് അറസ്റ്റ് ചെയ്തു.

 

കൊലപാതകം നടക്കുമ്പോൾ കാമുകിയായ സുനിതയും വീട്ടിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം തിരുന്നെൽവേലിയിലെത്തിച്ച് കുറ്റികാട്ടിൽ ഉപേക്ഷിക്കുന്നത്. അതേസമയം ആറ് മാസം മുൻപ് തന്നെ അറസ്റ്റിലായ പ്രേംകുമാറും കാമുകി സുനിതയും വില്ലയിൽ വാടകയ്ക്ക് താമസം ആരംഭിച്ചതായി അയൽ വാസികൾ പറയുന്നു. പ്രേം കുമാറിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊലപാതകം നടന്ന വീട്. പ്രേം കുമാറും കാമുകിയായ സുനിതയും അയൽവാസികളോട് അടക്കം ഒന്നും സംസാരിക്കാൻ തയ്യാറായിരുന്നില്ല. ആരെങ്കിലും സംസാരിക്കാൻ ശ്രമിച്ചാൽ ഇവർ മുഖം തിരിച്ച് നടന്നിരുന്നതായും അയൽവാസികൾ പറയുന്നു. ഭാര്യ ഭർത്താക്കന്മാർ എന്ന പേരിൽ വ്യാജേനയാണ് ഇവർ ഇവിടെ താമസിച്ചിരുന്നത്.

 

പ്രേംകുമാർ  കോട്ടയംചങ്ങനാശേരി സ്വദേശിയാണ്. സുനിത, തിരുവനന്തപുരത്ത്, ഒരു ആശുപത്രിയിൽ, നഴ്സിംഗ് സൂപ്രണ്ട് ആണ്. ഇരുവരും, ചെറുപ്പകാലം മുതൽ തന്നെ, സുഹൃത്തുക്കളാണെന്നും പൊലീസ്, പറഞ്ഞു. ഇരുവരെയും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.

మరింత సమాచారం తెలుసుకోండి: