പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച, ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ, വിദ്യാര്‍ത്ഥികള്‍ക്കെതിരായ, പൊലീസ് അതിക്രമത്തിനെതിരെ, പ്രതിഷേധം ശക്തമാകുന്നു. ജാമിയ മിലിയയിലേയും, അലിഗഢ് സര്‍വ്വകലാശാലയിലെയും വിദ്യാര്‍ത്ഥികളെ, മരദ്ദിച്ചതിനെതിരെ, സിനിമാ ലോകത്തു നിന്നും, പ്രതിഷേധ ശബ്ദം, ഉയരുകയാണ്. ഏറ്റവും ഒടുവിലായി, തന്‍റെ പ്രതിഷേധം, അറിയിച്ചിരിക്കുന്നത്, നടി അമല പോളാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ്, താരം വിയോജിപ്പ് രേഖപ്പെടുത്തിയത്.

 

   പൊലീസ് അതിക്രമത്തിനെതിരെ, ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയുടെ ചിത്രം, പങ്കുവച്ചായിരുന്നു, അമല നിലപാട്, വ്യക്തമാക്കിയത്. ഇന്ത്യ, നിന്‍റെ തന്തയുടേതല്ലെന്നെഴുതി,യ ചിത്രമാണ് അമല, പങ്കുവച്ചത്. സഹപാഠിയെ മര്‍ദ്ദിക്കുന്ന പൊലീസിനെ, വിരല്‍ ചൂണ്ടി, ചോദ്യം ചെയ്യുന്ന, മലയാളി വിദ്യാര്‍ത്ഥിനി, ഐഷ റെന്നയുടേതാണ്, ചിത്രം. നേരത്തെ, ഇതേ ചിത്രം തന്നെ പങ്കുവച്ച്, നടന്‍ സണ്ണി വെയ്നും, പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു.

 

  നടി, പാര്‍വ്വതി തിരുവോത്തും, തന്‍റെ പ്രതികരണം, അറിയിച്ചിട്ടുണ്ട്. പൊലീസ് അതിക്രമത്തെ, ഭീകരതയെന്നായിരുന്നു, പാര്‍വ്വതി വിളിച്ചത്. സംവിധായകന്‍ ആഷിഖ് അബു, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരും, പ്രതിഷേധക്കാര്‍ക്ക്,  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം,പ്രതിഷേധവുമായി നടൻ ടോവിനോയും, രംഗത്ത് എത്തിയിരുന്നു.

 

   ഒരിക്കൽ കുറിച്ചത്, വീണ്ടും ആവർത്തിക്കുന്നു, അടിച്ചമർത്തുംതോറും, പ്രതിഷേധങ്ങൾ, പടർന്നു കൊണ്ടേയിരിക്കും, ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം, ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത്, അതാണ് ! എന്നാണ് ടൊവിനോ, സോഷ്യല്‍ മീഡിയയില്‍, കുറിച്ചത്. വിദ്യാര്‍ഥികളുടെ, പ്രതിഷേധത്തിന്‍റെ ചിത്രങ്ങളും, ടൊവിനോ പങ്കുവച്ചിട്ടുണ്ട്. മറ്റ് പല നടന്മാരും, രാജ്യത്തിന്റെ ഈ അവസ്ഥയിൽ, പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

 

   നടന്‍ കുഞ്ചാക്കോ ബോബനും, വിദ്യാര്‍ഥികള്‍ക്ക്, പിന്തുണയറിയിക്കുകയുണ്ടായി. പൊലീസിന് നേരെ, വിരല്‍ ചൂണ്ടുന്ന, വിദ്യാര്‍ഥിനിയുടെ, ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു, കുഞ്ചാക്കോ ബോബന്‍റെ പ്രതികരണം. ഈ ചുണ്ടിയ വിരല്‍ മതി, രാജ്യത്തെ കുട്ടികളെ, ഒരുമിച്ച് നിര്‍ത്താന്‍, എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍,റെ പ്രതികരണം.

 

   ഭരണഘടനയോട് സത്യമുള്ളവരാവുക, രാജ്യത്തിന്‍റെ യഥാര്‍ത്ഥ മകളും മകനുമാവുക എന്നും, കുഞ്ചാക്കോ ബോബന്‍, കുറിക്കുന്നു. ഒപ്പം മതനിരപേക്ഷത വാഴട്ടെ, എന്നായിരുന്നു ഇന്ദ്രജിത്തിന്‍റെ, പ്രതികരണം.

మరింత సమాచారం తెలుసుకోండి: