താലിയും സിന്ദൂരവും ഇല്ലാതത്വത്തിന്റെ പേരിൽ വീട് കിട്ടാതിരുന്ന അവസ്ഥയുണ്ടായിട്ടുണ്ടോ? എന്നാൽ, അങ്ങനെ ഒരു അനുഭവം, ഉണ്ടായാതായി വെളിപ്പെടുത്തിയിരിക്കുകയാണ്, നടനായ ഐവി ജുനൈസും, മാധ്യമപ്രവർത്തകയുമായ ഭാര്യ റിയയും.വിവാഹശേഷം കൊച്ചിയിൽ വീട് നോക്കിയിരുന്ന സമയത്താണ് ഇങ്ങനെ ഒരനുഭവം അവർക്കു  നേരിടേണ്ടി വന്നത്.

 

 

   ഫേസ്ബുക് കുറിപ്പിലൂടെയാണ് റിയ ഇത് വ്യക്തമാക്കിയിരിക്കുന്നത്.ക്യൂൻ, ഓട്ടോർഷ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐവി ജുനൈസും മാധ്യമപ്രവർത്തകയായ റിയയും തമ്മിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനായിരുന്നു വിവാഹിതരായത്.

 

 

    രജിസ്ടർ വിവാഹം കഴിഞ്ഞ് സെപ്റ്റംബറിൽ വിശ്രമം ഇല്ലാത്ത വിധം കൊച്ചിയിൽ വീടന്വേഷണത്തിൽ ആയിരുന്ന് താനും ജുനൈസും എന്നു പറഞ്ഞാണ് റിയയുടെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

 

 

   ഓഫീസിലേക്ക് പോകാനുള്ള ദൂരം, കീശ കാലിയാക്കാത്ത വാടക, അൽപ്പം സമാധാനം ഇതായിരുന്നു പ്രധാനമായും നോക്കിയിരുന്നത്.എന്നാൽ കുടുംബമാണെന്ന് പറയുമ്പോള്‍ തന്നെ വീട്ടുടമസ്ഥർ തങ്ങളെ ഒന്നു നോക്കും, പ്രത്യേകിച്ച് തന്നെയെന്നും റിയ കുറിപ്പിൽ പറയുന്നു.സിന്ദൂരം, താലി തുടങ്ങിയവ ഇല്ലാത്തതായിരുന്നതാണ് ഇതിന്ന് പിന്നിലുള്ള കാരണം.

 

 

 

 

    സ്വഭാവികം എന്ന് കരുതി വീടുകൾ നോക്കിക്കൊണ്ടേയിരുന്നു. അതിനിടെയാണ് ജുനൈസ് മുസ്ലിം ആയത് കൊണ്ട് വീടു വാടകയ്ക്ക് തരില്ലെന്ന് ഒരു ഉളുപ്പും ഇല്ലാതെ ചിലർ മുഖത്ത് നോക്കി പറഞ്ഞതെന്നും റിയ കുറിച്ചുഒന്നല്ല കൊച്ചിയിലെ അഞ്ചു വീട്ടുടമടളിൽ നിന്ന് ഇത് ആവർത്തിക്കപ്പെട്ടു.

 

 

 

   അതിൽ ഒരാൾ പറഞ്ഞത് ജുനൈസിനു പകരം തന്‍റെ പേരിൽ എഗ്രിമെന്‍റ് എഴുതുകയാണെങ്കിൽ ഒകെ ആണെന്നായിരുന്നു. മുസ്ലീം പറ്റില്ല ക്രിസ്ത്യാനി ആണേൽ ഒക്കെയാണെന്ന്. ഇതാണ് മെട്രോ സിറ്റിയായ കൊച്ചിയുടെ "നിഷ്ക്കളങ്കത " എന്ന് റിയ കുറിച്ചിരിക്കുകയാണ്.

 

 

 

    ഇതേ കൊച്ചിയിലാണ് "പെൺമക്കളെ കാക്കക്കൊത്താതിരിക്കാൻ സിന്ദൂരം ഇടുന്ന സ്ത്രീകൾ " ഉള്ളത്. അതു കൊണ്ട് വെറും ട്രോളുകൾ മാത്രമായി അതിനെ കാണാൻ കഴിയുന്നില്ല. താൻ ഒരു ഹിന്ദുവിനെ ആയിരുന്നു കല്യാണം കഴിച്ചിരുന്നെങ്കിൽ ഇത്രയും കുഴപ്പമില്ലായിരുന്നെന്ന് മുഖത്ത് നോക്കി ചിലർ നെടുവീർപ്പെടുന്നതും ഇതേ വിഷം ചീറ്റൽ തന്നെയാണ്.

 

 

 

 

    ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് എഗ്രിമെന്‍റ് എഴുതും മുമ്പ് പറഞ്ഞ വീട്ടുടമയാണ് ‌ഞങ്ങളുടെ ഐശ്വരംഎന്നും പറഞ്ഞാണ് റിയ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: