യുവതികളെ കടന്ന് പിടിച്ച് ചുംബിക്കുന്നത് പതിവാക്കിയ യുവാവിനെ പിടികൂടി കൈകാര്യം ചെയ്ത് ശിവസേന നേതാവ്. നഗരത്തിൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാക്കിയ റജ്യുർ ഹബീബുർ ഖാനെന്ന 32കാരനെയാണ് ശിവസേന നേതാവ് നിതിൻ നന്ദഗോങ്കർ കൈകാര്യം ചെയ്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

 

 

 

    യുവാവിനെ പിടികൂടി ചോദ്യം ചെയ്യുന്ന വീഡിയോ നിതിൻ നന്ദഗോങ്കർ തന്‍റെ ഫേസ്ബുക് പേജിൽ ഷെയർ ചെയ്തിട്ടുമുണ്ട്. മഹാരാഷ്ട്രയിലെ സ്ത്രീകൾക്ക് വേണ്ടിയാണിതെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ മാട്ടൂംഗ റെയില്‍വേ സ്റ്റേഷനിലെ പാലത്തിന് മുകളില്‍വെച്ച് യുവാവ് യുവതികളെ കടന്നുപിടിച്ച് ചുംബിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

 

 

 

   സംഭവം സിസിടിവിയിലും റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.സംഭവത്തിന് പിന്നാലെ പോക്കറ്റടികേസിൽ ഹബീബുർ ഖാനെ പോലീസ് പിടികൂടുകയും ചെയ്തു. എന്നാൽ ഒരു സ്ത്രീകളും ഇയാൾക്കെതിരെ പരാതി പറയാൻ രംഗത്തെത്തിയിരുന്നില്ല. ഇയാൾ സ്ഥിരം കുറ്റവാളിയെന്നാണ് മനസിലായെങ്കിലും പോലീസ് പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

 

 

   ഇതോടെയാണ് ശിവസേന നേതാവ് ഹബീബുറിനെ പിടികൂടി മർദ്ദിച്ചത്. 6.51 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ശിവസേന നേതാവ് പുറത്തുവിട്ടിരിക്കുന്നത്. നന്ദഗോങ്കാറിന് അഭിമുഖമായി യുവാവ് നിലത്തിരിക്കുന്നതാണ് വീഡിയോയിലുള്ളത്.

 

 

 

   ഇയാളുടെ മുഖത്തടിച്ചുകൊണ്ടാണ് ക്യാമറയിലേക്ക് നോക്കാൻ നേതാവ് ആവശ്യപ്പെടുന്നത്. ആരെങ്കിലും എന്‍റെ അമ്മ- പെങ്ങമാരെ ആരെങ്കിലും ഉപദ്രവിച്ചാൽ അവരുടെ മതവും ജാതിയും നോക്കാതെ മർദ്ദിക്കുമെന്നും ഇനിയും ഇത്തരം സംഭവങ്ങളുണ്ടായാൽ ചെയ്യുന്നവരുടെ കൈവെട്ടുമെന്നുമാണ് നന്ദഗോങ്കർ പറയുന്നത്.

 

 

 

   സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത തവണ നഗ്നനാക്കി തെരുവുകളിലൂടെ നടത്തുമെന്നും ഹബീബുറിനോട് നിതിൻ നന്ദഗോങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

మరింత సమాచారం తెలుసుకోండి: