ബിഗ്‌ബോസ് സീസൺ 2 തുടങ്ങിയ അന്നുമുതൽ  സോഷ്യൽ മീഡിയയിൽ താരമായി മാറിയ ആളാണ് ഡോ.രജിത് കുമാർ. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇദ്ദേഹത്തിനെ പിന്തുണച്ചും വിമർശിച്ചും നിരവധിപേരാണുള്ളത്. ഇപ്പോഴിതാ രജിത് കുമാറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. കഴിഞ്ഞ സീസണിലെ മത്സരാർത്ഥികൂടിയാണ് പേളി.

 

 

 

   മുൻപ് താരം സോഷ്യൽ മീഡിയയിൽ രജിത് സർ ഈസ് ഉയിർ എന്ന് കുറിച്ചിരുന്നു. ഇപ്പോൾ രജിത് കുമാറിനെ പിന്തുണയ്ക്കാനുള്ള കാരണത്തെക്കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പരിപാടിയിൽ മറ്റൊരാളെ ശാരീരികമായി ഉപദ്രവിക്കാൻ ആർക്കും അധികാരമില്ലെന്നും,​ സാറിന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും താനങ്ങനെ പറയുമെന്നും പേളി പറയുന്നു.

 

 

 

   താൻ ബിഗ് ബോസ് സ്ഥിരമായി കാണുന്നയാളല്ല എന്നും പരിപാടിയുടെ ചെറിയ വീഡിയോസ് മാത്രമാണ് താൻ കണ്ടിട്ടുള്ളത് എന്നും താരം പറയുന്നുണ്ട്. പിന്നീട് താരം പ്രേക്ഷകരുടെ അഭിപ്രായങ്ങളും ട്രോളുകളും കണ്ടിരുന്നു. ഇതിന് ശേഷം ഇത് ശരിയോ എന്ന് മനസിലാക്കുന്നതിനായി  രണ്ടു ദിവസം പരിപാടി കണ്ടിട്ടാണ് രജിത് സാറിനെപ്പറ്റി താൻ അങ്ങനെ കുറിച്ചത് എന്നും ശാരീരികമായി അദ്ദേഹത്തിന് മുറിവേറ്റതായി തനിക്കു തോന്നി എന്നും പേർളി വ്യക്തമാക്കുന്നു.

 

 

 

    ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നയാളാണ് താനെന്നും അതിനാൽത്തന്നെ അത് എത്രത്തോളം അദ്ദേഹത്തിന് ഫീൽ ചെയ്യുമെന്ന് തനിക്ക് നന്നായറിയാം എന്നും താരം കൂട്ടിച്ചേർക്കുന്നു. ലിഫ്റ്റിൽ അകപെടുമ്പോൾ ഒരാൾ കത്തികാണിക്കുന്ന അവസ്ഥയാണ് ബിഗ്‌ബോസിലെന്നാണ് താരം ഇതിനെകുറിച്ച് വിവരിച്ചത്. അതിനെ കുറിച്ച് താരം പറഞ്ഞതിങ്ങനെ.

 

 

 

   ലിഫ്‌റ്റിൽ അകപ്പെടുമ്പോൾ മാത്രമേ ആ അവസ്ഥ എന്തെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളു. അങ്ങനെ അകപ്പെട്ടു കിടക്കുമ്പോൾ ഒരാൾ ഒരു കത്തി കാണിച്ചാൽ,​ അയാൾക്ക് നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലെങ്കിൽ പോലും അത് ഭയാനകമാണ്. അതേ അവസ്ഥയാണ് ബിഗ്‌‌ ബോസ് ഹൗസിലും. പുറത്തുള്ളവർക്ക് ആ അവസ്ഥ മനസിലാകുകയില്ല.

 

 

 

   ഒരിക്കലും ശാരീരികമായ ഉപദ്രവങ്ങൾ ഉണ്ടാകരുത്. അത് കണ്ടപ്പോൾ ഞാൻ അസ്വസ്ഥയായിരുന്നു. രജിത് കുമാറിന് പകരം മറ്റാരാണെങ്കിലും താനിത് തന്നെ പറയുമെന്നും താരം ചൂണ്ടിക്കാട്ടുന്നു. ഷോയിൽ ഒരാൾ ഉപദ്രവിക്കപ്പെടുന്നത് തനിക്ക് സഹിക്കാൻ പറ്റില്ല എന്നും നിങ്ങൾക്ക് അതിനെ ന്യായീകരിക്കാൻ പറ്റില്ല എന്നും പറഞ്ഞ പേർളി നിങ്ങൾക്ക് ദേഷ്യപ്പെടാം,​ എന്നാൽ മറ്റൊരാളെ അക്രമിക്കാൻ തുനിയുന്ന നിമിഷം പരിധി ലംഘിക്കപ്പെടും എന്നും കൂട്ടിച്ചേർത്തു. ഇഷ്ടപ്പെട്ടത് ആരെയാണെന്ന് ചോദിച്ചാൽ എനിക്ക് ഒരാളുടെ പേര് പറയാൻ പറ്റില്ല എന്നാണ് പേർളി വ്യക്തമാക്കിയത്.

మరింత సమాచారం తెలుసుకోండి: