ജനുവരി ഏഴിന് കോടതി ആദ്യമായി മരണവാറണ്ട് പുറപ്പെടുവിച്ച് ഏഴു ദിവസത്തിനകം ദയാഹര്‍ജി നല്‍കണമെന്നാണ് അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് മുകേഷ് സിങിന്‍റെ വാദം. കൂടാതെ ദയാഹര്‍ജി തള്ളിയതിനു ശേഷം തിരുത്തൽ ഹര്‍ജി സമര്‍പ്പിക്കാനായി മൂന്നുവര്‍ഷം വരെ സമയമുണ്ടെന്നും മുകേഷ് സിങ് വാദിച്ചു. അഡ്വ. എം എൽ ശര്‍മ മുഖേനയാണ് മുകേഷ് സിങ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

 

 

  2018 ജൂലൈയിലായിരുന്നു സുപ്രീം കോടതി മുകേഷ് സിങിന്‍റെ തിരുത്തൽ ഹര്‍ജി തള്ളിയത്.അഭിഭാഷക തെറ്റിദ്ധരിപ്പിച്ചതു മൂലമാണ് താൻ താൻ ദയാഹര്‍ജിയും തിരുത്തൽ ഹര്‍ജിയും നേരത്തെ സമര്‍പ്പിച്ചതെന്നു വാദിക്കുന്ന മുകേഷ് സിങ് തനിക്ക് ഈ രണ്ട് ആനുകൂല്യങ്ങളും വീണ്ടും അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ിതിനായി ജൂലൈ 2021 വരെ സമയം നല്‍കണമെന്ന വാദവും മുകേഷ് സിങ് ഉയര്‍ത്തുന്നുണ്ട്. അഭിഭാഷകനായ എം എൽ ശര്‍മയെ മുകേഷിന്‍റെ കടുംബം മുൻപ് നീക്കിയിരുന്നുവെങ്കിലും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ തന്നെ വാദം ഏൽപ്പിച്ചത്.

 

 

 

   വ്യാഴാഴ്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ ശര്‍മ അഡ്വ. വൃന്ദ ഗ്രോവര്‍ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു വിമര്‍ശിച്ചത്. എന്നാൽ അഭിഭാഷകയെ മോശം വാക്കുകള്‍ ഉപയോഗിച്ചു പരാമര്‍ശിക്കരുതെന്ന് ഇദ്ദേഹത്തിന് കോടതി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. നിലവിൽ മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30ന് പ്രതികളെ തൂക്കിക്കൊല്ലാനാണ് കോടതി മരണ വാറണ്ടിൽ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.മാര്‍ച്ച് മൂന്നാം തീയതി കേസിലെ നാലു പ്രതികളെയും തൂക്കിക്കൊല്ലാൻ കോടതി വിധിച്ചെങ്കിലും കോടതി മരണവാറണ്ട് സ്റ്റേ ചെയ്യുകയായിരുന്നു.

 

 

 

   പ്രതികളിലൊരാളായ പവൻ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലിരുന്ന സാഹചര്യത്തിലായിരുന്നു കോടതി വീണ്ടും തീയതി മാറ്റിയത്. ഇത് മൂന്നാം തവണയാണ് കോടതി വധശിക്ഷയ്ക്കുള്ള തീയതി മാറ്റുന്നത്. ജനുവരി 22നും ഫെബ്രുവരി 1നും തീയതികള്‍ മാറ്റി നിശ്ചയിച്ചിരുന്നെങ്കിലും പ്രതികള്‍ ആവര്‍ത്തിച്ചു ദയാഹര്‍ജി സമര്‍പ്പിച്ചതോടെ തീയതി നീളുകയായിരുന്നു.മാര്‍ച്ച് മൂന്നിന് പ്രതികളെ തൂക്കിലേറ്റുമെന്ന് ഏകദേശം ഉറപ്പായിരുന്നതിനാൽ തിഹാര്‍ ജയിലിൽ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.

 

 

    പവൻ ദല്ലാലാണ് ആരാച്ചാര്‍. നാലു പ്രതികളുടെയും ഭാരമുള്ള ഡമ്മി ഉപയോഗിച്ച് ട്രയൽ നടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. പ്രതികളുടെ ബന്ധുക്കള്‍ക്ക് ആവസാനമായി ഇവരെ കാണാനും അവസരം നല്‍കിയിട്ടുണ്ട്.അതേസമയം, ശിക്ഷ വീണ്ടും വീണ്ടും മാറ്റി വെക്കുന്നത് നിയമസംവിധാനത്തിന്‍റെ പരാജയമാണെന്നാണ് നിര്‍ഭയയുടെ അമ്മ ആശാദേവി പറയുന്നത്. നാലു കുറ്റവാളികള്‍ക്കും വധശിക്ഷ വിധിച്ച കോടതി സ്വന്തം ഉത്തരവ് നടപ്പാക്കാൻ ഇത്രയും താമസിക്കുന്നത് എന്തിനാണെന്നാണ് ആശാദേവിയുടെ ചോദ്യം.

 

 

 

      നമ്മുടെ സംവിധാനങ്ങളെല്ലാം കുറ്റവാളികളെയാണ് പിന്തുണയ്ക്കുന്നതെന്നും ആശാദേവി കുറ്റപ്പെടുത്തുന്നു.നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള അന്തിമ തീയതി തീരുമാനിച്ചതിനു ശേഷം വീണ്ടും അപ്രതീക്ഷിത നീക്കവുമായി നാലു പ്രതികളിലൊരാളായ മുകേഷ് സിങ്.

 

 

 

    തന്നെ അമിക്വസ് ക്യൂരിയായ വൃന്ദ ഗ്രോവര്‍ ദയാഹര്‍ജിയിലും തിരുത്തൽ ഹര്‍ജിയിലും ബലം പ്രയോഗിച്ചാണ് ഒപ്പിടുവിച്ചതെന്നാണ് മുകേഷ് സിങിന്‍റെ അഭിഭാഷകന്‍റെ വാദം. തനിക്ക് ദയാഹര്‍ജിയും തിരുത്തൽ ഹര്‍ജിയും നല്‍കാൻ വീണ്ടും അവസരം നല്‍കണമെന്നാണ് ഇയാളുടെ ആവശ്യം.

మరింత సమాచారం తెలుసుకోండి: