കൊറോണ കാലത്ത് സ്വന്തം നാട്ടിൽ എത്താൻ ഏറെ കഷ്ട്ടപ്പെടുന്ന ഒരു കൂട്ടരാണ് പ്രവാസി സഹോദരങ്ങൾ. അവരുടെ തിരിച്ചു വരവിനെ കുറിച്ച് നിരവധിചർച്ചകൾ  നടക്കുന്നുമുണ്ട്. എന്നാൽ ഇവർക്കായി കുറച്ചു ടിപ്സുകളും രംഗത്ത് എത്തിയിട്ടുണ്ട്.  സ്വന്തം നാടിന്റെ സുരക്ഷിതത്വവും പ്രിയപ്പെട്ടവരുടെ സാമീപ്യവും ഇത്തരം ദുരന്ത സാഹചര്യങ്ങളില്‍ കൂടുതല്‍ മനസുറപ്പും കരുത്തും നല്‍കുന്നു.

 

   പ്രത്യേകിച്ചും വിമാനത്തിന്റെ അടച്ചു പൂട്ടിയ അന്തരീക്ഷത്തിലും എസിയിലുമെല്ലാം ഇതു പടരാനുള്ള സാധ്യത ഏറെയാണെന്ന ബോധ്യവും വേണം. ഇതിനായി പ്രവാസികള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നറിയൂ.

 

  ലോകത്തെങ്ങുമുള്ള പ്രവാസികള്‍ നാട്ടിലേയ്ക്കു മടങ്ങുമ്പോള്‍ കൊറോണ ബാധ ഇവരെ കീഴ്‌പ്പെടുത്താതിരിയ്ക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.  

 

   രോഗമില്ലെന്ന് ഉറപ്പു വരുത്തുന്ന സര്‍ട്ടിഫിക്കറ്റും അത്യാവശ്യമാണ്. വിസിറ്റിംഗ് വിസയില്‍ കാലാവധി കഴിഞ്ഞ് അന്യനാട്ടില്‍ കഴിയുന്നവരെയാണ് മുന്‍ഗണനാ ക്രമത്തില്‍ ആദ്യം നാട്ടിലെത്തിയ്ക്കുക. പിന്നീട്, പ്രായമായവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നതായിരിയ്ക്കും ക്രമം. പ്രവാസികൾ ചില കാര്യങ്ങൾ ഇനി ശ്രദ്ധിക്കേണ്ടതായുണ്ട്. ഒരു സ്വകാര്യ വാഹനം, ഒരു ഡ്രൈവര്‍ മാത്രമേ വരാന്‍ പാടൂ.

 

  വരുന്നവര്‍ നേരിട്ട് വീട്ടിലേയ്ക്കു പോകുക. രോഗലക്ഷണങ്ങളെങ്കില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോകുക.വരുന്ന പ്രവാസിയും ഡ്രൈവറും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.നാട്ടില്‍ എത്തിയാല്‍ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ വരരുത്. സര്‍ക്കാറിന്റെ നിര്‍ദേശത്തോടെ മാത്രം. രോഗമില്ലെങ്കില്‍ മിനിമം രണ്ടാഴ്ച വീട്ടില്‍ ക്വാറന്റൈനിലും.

 

  ഇതിന് താല്‍പര്യമില്ലെങ്കില്‍ സ്വയം പണം ചെലവാക്കി സ്വകാര്യ റിസോര്‍ട്ടുകളില്‍ താമസിയ്ക്കാം. 60 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറും ഇതുപോലുള്ള ടിഷ്യൂ പേപ്പറും ഉപയോഗിക്കുകയും വേണം.  മാത്രമല്ല അത്യാവശ്യമായ സാധനങ്ങള്‍ മാത്രം കയ്യില്‍ കരുതുക. വിമാനത്തില്‍ കയറുന്നതിനു മുന്‍പായി ഭക്ഷണം കഴിയ്ക്കുക.

 

  ബിസ്‌കറ്റ് പോലുള്ളവ മാത്രം വിമാനത്തില്‍ കഴിയ്ക്കാന്‍ കയ്യില്‍ കരുതുക. വിമാനത്തില്‍ ഏതെങ്കിലും രോഗിയുണ്ടെങ്കില്‍ മൂന്നു സീറ്റ് പുറകിലേയ്ക്കും മൂന്നു സീറ്റ് മുന്‍പിലേയ്ക്കും മൂന്നു സീറ്റ് ഇടതോട്ടും മൂന്നു സീറ്റി വലതോട്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ നിര്‍ബന്ധമായും മാസ്‌ക് കരുകുത. സാനിറ്റൈസര്‍ കുരുതുക. ബാത്‌റൂം ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ബാത്‌റൂം പിടി സാനിറ്റൈസ് ചെയ്യുക.

 

  കൈ സാനിറ്റൈസ് ചെയ്യുക. വിമാനത്തിനകത്ത് പനി പോലുള്ള അവസ്ഥകളെങ്കില്‍ ഏതെങ്കിലും മൂലയില്‍ സീറ്റ് ആവശ്യപ്പെടുക. ഇത് ഒരു പരിധി വരെ ഒതുങ്ങി ഇരിയ്ക്കുവാന്‍ സഹായിക്കും. മറ്റൊരാളോട് മുഖത്തെ മാസ്‌ക് മാറ്റി സംസാരിയ്ക്കരുത്. കുഞ്ഞുങ്ങളുണ്ടെങ്കില്‍ ഇവരെ സുരക്ഷിതമായി പായ്ക്കു ചെയ്യാന്‍ സാധിയ്ക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് പുതയ്ക്കുക.

 

  പാല്‍കുപ്പിയും മറ്റും സാനിറ്റൈസ് ചെയ്യുക. കുട്ടികളേയും മറ്റ് എവിടേയും സ്പര്‍ശിക്കാതെ സാനിറ്റൈസ് ചെയ്യുക. ഭക്ഷണം കഴിവതും ഉപയോഗിയ്ക്കാതെ ഇരിയ്ക്കുക. ഉപയോഗിയ്ക്കുന്നുണ്ടെങ്കില്‍ കൈ സാനിറ്റൈസ് ചെയ്യണം.വിമാനത്തില്‍ കയറുമ്പോള്‍ കഴിവതും മറ്റു സ്ഥലങ്ങളില്‍ സ്പര്‍ശിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കയറുന്നതിനു മുന്‍പ് കയ്യ് സാനിറ്റെസ് ചെയ്യുക.

 

  സീറ്റിന്റെ ഹാന്റ് റെസ്റ്റും ഫുഡ് ട്രേയും സാനിറ്റൈസറും ടിഷ്യുവും വച്ചു തുടയ്ക്കുക. എയര്‍ ബ്ലോവര്‍ വിന്റും ഇതു പോലെ തുടയ്ക്കുക. ഇതെല്ലാം വിമാന ജീവനക്കാര്‍ ചെയ്യേണ്ടതെങ്കിലും ഇതു നാം ചെയ്യുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. വിമാന യാത്ര കഴിയുന്നതു വരെ മാസ്‌ക് മാറ്റരുത്. മാസ്‌കിന്റെ മുന്‍ഭാഗത്തു സ്പര്‍ശിയ്ക്കരുത്.

 

  അര മണിക്കൂര്‍ വീതം കൈ സാനിറ്റൈസ് ചെയ്യണം. മൊബൈല്‍ ഫോണും. നല്ലതു പോലെ കുളിച്ചു വൃത്തിയായ ശേഷം മാത്രം വീട്ടിലേയ്ക്കു കയറുക. കുടംബത്തിലെ മറ്റംഗങ്ങളില്‍ നിന്നും നിശ്ചിത ദിവസം അകലം പാലിയ്ക്കാന്‍ ശ്രമിയ്ക്കുക.

 

  നിങ്ങളുടെ കരുതല്‍ കുടുംബാഗങ്ങളുടെ സുരക്ഷ കൂടിയെന്ന ചിന്തയുണ്ടാകുക. കൂടാതെ നാട്ടില്‍ വീട്ടില്‍ കയറുന്നതിന് മുന്‍പ് കൈ സാനിറ്റൈസ് ചെയ്യുക. മുഖത്തെ മാസ്‌ക് നശിപ്പിയ്ക്കുക. വസ്ത്രം മാറ്റി ചൂടു വെള്ളത്തിലോ ബ്ലീച്ച് വെള്ളത്തിലോ ഇടുക.

మరింత సమాచారం తెలుసుకోండి: