ആലപ്പുഴ∙ മടമുറിഞ്ഞതിനെ തുടർന്ന് കുട്ടനാട്ടിൽ വെള്ളപ്പൊക്കവും കൃഷിനാശവും. കൈനകരിയിൽ നാനൂറിലധികം വീടുകളിൽ  വെള്ളം കയറി. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവറുടെ എണ്ണം മൂവായിരമായി. 

 വീടുകൾ സംരക്ഷിക്കാനുള്ള ഓട്ടത്തിലാണ് കുട്ടനാട്ടുകാർ. അകംവരെ വെള്ളം നിറഞ്ഞു. കൈനകരിയിൽ കനകാശ്ശേരി പാടശേഖരത്തിൽ മടവീണതിനെ തുടർന്നാണ്  വലിയകരി, മീനപ്പള്ളി പാടങ്ങൾ നിറഞ്ഞത്. ഇന്ന് പുലർച്ചയോടെ വീടുകൾ മുങ്ങി. 

ആലപ്പുഴ നഗരത്തിൽ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്. മന്ത്രി തോമസ് ഐസക്കും കലക്ടർ അദീല അബ്ദുല്ലയും നേതൃത്വം നൽകി. 550 ഏക്കറോളം കൃഷി നശിച്ചു. പല പാടങ്ങളും മടവീഴ്ച്ച ഭീഷണിയിൽ ആണ്. 

మరింత సమాచారం తెలుసుకోండి: