ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തിയ സൈനുദ്ദീനെ ഏഴാം തീയതിയാണ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധ കണ്ടെത്തിയതോടെ കൊവിഡ്-19 സ്രവപരിശോധന നടത്തി ഓക്‌സിജന്‍ തെറാപ്പി, ആന്റിബയോട്ടിക് എന്നിവ ഉള്‍പ്പെടെയുള്ള ചികിത്സ തുടങ്ങി. ആരോഗ്യ നില വഷളായതോടെ ഐസിയുവിലേക്ക് മാറ്റുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയാഘാതമുള്ളതായി കണ്ടെത്തി അതിനുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്തു.

 

 

 

  ജൂണ്‍ 13ന് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോക്കോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ സേ്റ്ററ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് പ്ലാസ്മ തെറാപ്പിയും ടോസിലിസുമാബും നല്‍കിയത്. രോഗം ഭേദമായതോടെ സൈനുദ്ദീനെ 25ന് സെ്റ്റപ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. രോഗം പൂര്‍ണമായി ഭേദമായതിനെ തുടര്‍ന്നാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

 

 

  
പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് ഭേദമായ ആള്‍ ആശുപത്രി വിട്ടു. മലപ്പുറത്ത് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയ കൊവിഡ് ബാധിതനാണ് രോഗമുക്തി നേടി ഇന്ന് ആശുപത്രി വിട്ടത്. മെയ് 27ന് ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായി മടങ്ങിയ എടപ്പാള്‍ സ്വദേശി വിനീതാണ് സൈനുദ്ദീന്റെ ചികിത്സയ്ക്ക് വേണ്ടി പ്ലാസ്മ നല്‍കിയത്. കേരളത്തില്‍ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയത് മഞ്ചേരി മെഡിക്കല്‍ കോളേേജിലാണ്. ജൂണ്‍ അഞ്ചിനാണ് ആദ്യ പ്ലാസ്മ തെറാപ്പി നടന്നത്.

 

 

  കൊവിഡ്-19 ഭേദമായ 19 പേര്‍ കൂടി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഇന്ന് വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഇവര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെയാണ് ആശുപത്രി വിട്ടത്.ജൂണ്‍ 13 ന് ഘാനയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശിനി 27 വയസുകാരി, ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുവള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 26 വയസുകാരന്‍,

 

 

  മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 19 ന് തിരിച്ചെത്തിയ തിരൂര്‍ താഴേപ്പാലം സ്വദേശി 50 വയസുകാരന്‍, കുവൈറ്റിൽ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് തിരിച്ചെത്തിയ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പീടികപടി സ്വദേശി 49 വയസുകാരന്‍, കുവൈറ്റിൽ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 12 ന് തിരിച്ചെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി 38 വയസുകാരന്‍, ജൂണ്‍ 10 ന് കുവൈറ്റിൽ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഇരിമ്പിളിയം മോസ്‌കോ സ്വദേശി 30 വയസുകാരന്‍ എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

మరింత సమాచారం తెలుసుకోండి: