തന്റെ രണ്ട് ചിത്രങ്ങള്‍ മുടങ്ങിയതിന് നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് യുവ നടന് അറിയിച്ചു ഇതോടെയാണ് തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക് വഴിയൊരുങ്ങുന്നത്.യുവനടൻ ഷെയ്ൻ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തുന്നു.കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്ന് നിഗത്തെ വിളിച്ചു വരുത്തിയിരുന്നു.
b ഈ യോഗത്തിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറാണെന്ന് വ്യക്തമാക്കിയതയാണ് റിപ്പോര്‍ട്ട്.ചിത്രീകരണം പാതിവഴിയിലായ വെയില്, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിർമാതാക്കള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. രണ്ട് ചിത്രങ്ങള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാമെന്നാണ് ഷെയ്ന് നിഗം അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണം ബുധനാഴ്ചയുണ്ടാകുമെന്നാണ് സൂചന. യോഗത്തിനിടെ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വവുമായി ഫോണില്‍ സംസാരിച്ചു.
നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്ന്റെ വിലക്ക് നീക്കുന്നതിന് തയ്യാറാണെന്ന് നിര്‍മാതാക്കള്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. വിലക്ക് പിൻവലിച്ചുള്ള പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും എന്നാണ് കരുതുന്നത്.അമ്മയുടെ അധ്യക്ഷന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വിലക്കേര്‍പ്പെടുത്തിയ പ്രശ്നം നല്ല രീതിയില്‍ തന്നെ അവസാനിക്കുമെന്ന് അമ്മ എക്സിക്യൂട്ടീവിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു.
വിഷയത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നും അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടനയുമായി നാളെ ചര്‍ച്ച നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന് നിഗം അറിയിച്ചത്.
ഷെയ്ന് നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ പ്രശ്നം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. വിഷയത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്ന് അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടനയുമായി നാളെ തന്നെ ചര്‍ച്ച നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. സംഘടനകളുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ന് നിഗവും വ്യക്തമാക്കി.
അമ്മ യോഗത്തിനിടെ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വവുമായി ഫോണില്‍ സംസാരിച്ചു. അമ്മ എക്സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു നിര്‍മ്മാതാക്കളുമായി ഫോണിലൂടെയുള്ള ചര്‍ച്ച. ഷെയ്ന് നിഗം 32 ലക്ഷം നഷ്ടപരിഹാരമായി നല്‍കുമെന്ന് അമ്മ നേതൃത്വം നിര്‍മ്മാതാക്കളുടെ സംഘടനയെ അറിയിച്ചു.
നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്ന്റെ വിലക്ക് നീക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്കി. ഈ ധാരണയോട് ഷെയ്ന് നിഗവും യോജിച്ചതോടെയാണ് നാല് മാസത്തോളം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്. ഷെയ്ന് നിഗത്തിന്റെ വിലക്ക് പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ചയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.